തിരുവനന്തപുരം: വനപാലകരുടെ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. വനംവകുപ്പ് മേധാവിക്ക് വകുപ്പ് മന്ത്രി കെ.രാജു ഇതു സംബന്ധിച്ച് ഉത്തരവ് നല്കി.
വിഷയത്തില്‍ ദുരൂഹത ആരോപിക്കപ്പെട്ട സാഹചര്യത്തില്‍ ഇക്കാര്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.
വനപാലകരുടെ കസ്റ്റഡിയില്‍നിന്നു കഴിഞ്ഞ വെള്ളിയാഴ്ച രക്ഷപ്പെട്ടുപോയ ചേരുകുഴി വട്ടപ്പാറ സ്വദേശി ബൈജു(41)വിനെയാണു വീടിനു സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടുമുണ്ടില്‍ തൂങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹം.
താമരവെള്ളച്ചാലില്‍ ആദിവാസികള്‍ താമസിക്കുന്ന ഭൂമിയില്‍നിന്ന് ഈട്ടി, തേക്ക് തുടങ്ങിയ മരങ്ങള്‍ 2016ല്‍ മോഷണം പോയിരുന്നു. ഇതില്‍ ചോദ്യം ചെയ്തിരുന്നയാളാണു ബൈജു. കേസിലെ മുഖ്യസൂത്രധാരനെന്നു സംശയിക്കുന്ന ബൈജുവിനെ വനപാലകര്‍ തെളിവെടുത്തശേഷം തിരികെ മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചയുടന്‍ ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: