കുന്നംകുളം : കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ കേരളത്തിലെ ഏതെങ്കിലും പട്ടണം മാറ്റമില്ലാതെയുണ്ടെങ്കില് അത് കുന്നംകുളമാണ.് സമീപ പ്രദേശങ്ങളായ കേച്ചേരി ചൂണ്ടല്‍ എരുമപ്പെട്ടി പന്നിത്തടം പെരുമ്പിലാവ് പഴഞ്ഞി ചിറക്കല്‍ ആല്‍ത്തറ കോട്ടപ്പടി ചൊവ്വല്ലൂര്‍പടി എന്നീ ചെറു പട്ടണങ്ങള്‍ ആധുനിക നഗരരൂപത്തിലേക്ക് മാറിത്തുടങ്ങി പഴക്കം ചെന്ന മങ്ങാടന്‍ ശാസ്ത എന്നീ കെട്ടിടങ്ങള്‍ മാത്രമാണ് പൊളിച്ചു പണിതു എന്നല്ലാതെ യാതൊരു വികസന പ്രവര്‍ത്തനവും നടന്നില്ല ഒരു കാലത്ത് ഏറ്റവും വലിയ വാണിജ്യ കേന്ദ്രവും കേരളത്തിന്റെ അച്ചടി കേന്ദ്രവുമായിരുന്നു ഈ പട്ടണം, 10 ബസ്സുകള്‍ക്ക് കഷ്ടിച്ച് പോകാനും വരുവാനും മാത്രം സൗകര്യമുള്ളതായിരുന്നു. ഇപ്പോള്‍ അഞ്ഞൂറോളം ബസ്സുകള്‍ കയറി ഇറങ്ങി പോകുന്ന കുന്നംകുളം ബസ്റ്റാന്‍ഡ് വിശ്രമ മുറികളോ വൃത്തിയുള്ള ശൗചാലയമോ ഇവിടെയില്ല. സ്ത്രീകള്‍ വളരെയധികം ബുദ്ധിമുട്ടിയാണ് കുന്നംകുളം ബസ്റ്റാന്‍ഡില്‍ ബസ്സ് കാത്തുനില്ക്കുനത് കേരളത്തിലെ വടക്കും തെക്കും ജില്ലയിലെ വാഹന ഗതാഗതത്തിന്റെ പ്രധാന ജംഗ്ഷന് കൂടിയാണ് ഇവിടം കന്യാകുമാരിയില്‍ നിന്നും കാസര്‍കോട്ടേക്ക് പോകാവുന്ന ഏറ്റവും എളുപ്പമാര്ഗ്ഗവുമാണ് കുന്നംകുളം. വഴി ഇന്ത്യയിലെ പ്രധാന ക്ഷേത്രമായ ഗുരുവായൂരിലേക്കുള്ള പ്രധാന കവാടമാണ് കുന്നംകുളം ഇത്രയും തിരക്ക് പിടിച്ച നഗരത്തില്‍ ആയുസ്സിന്റെ ബലംകൊണ്ടു മാത്രമാണ് ബസ്റ്റാന്‍ഡില്‍ മരണപെടുന്നവരുടെ എണ്ണം കുറയുന്നത് 2012 ല്‍ ഈ സ്ഥിതിക്ക് മാറ്റം വരുത്താന്‍ അന്നത്തെ ചെയര്‍മാനും പൊതുമരാമത്തു ചെയര്‍മാനുമായ സി വി ബേബിയും എംവി ഉല്ലാസും ചേര്‍ന്ന് പുതിയ ബസ്റാന്ഡിനു വേണ്ടി 5 ഏക്കറോളം വരുന്ന ഭൂമി കണ്ടുപിടിക്കുകയും ഏറ്റെടുക്കുകയും ചെയ്തു. ബസ്റ്റാന്‍ഡിനു വേണ്ടി സര്‍ക്കാരിലേക്ക് പ്ലാന്‍ സബ്മിറ്റ് ചെയ്യുകയും എന്‍ ഓ സി ലഭ്യമാവുകയും അഞ്ചരക്കോടി രൂപക്ക് എസ്റ്റിമേറ്റ് ഇടുകയും അര്‍ബന്‍ ഡെവലപ്മെന്റ് ബാങ്കില്‍ നിന്നും ലോണിന് അപേക്ഷിക്കുകയും ചെയ്തു. ഇതിനിടെ കാലാവധി പൂര്‍ത്തിയാക്കിയ ബേബിക്ക് പകരം വന്ന ചെയര്മാന് ബസ്റ്റാന്‍ഡ് നിലവിലുള്ള സ്ഥലത്തുനിന്നും മാറ്റിയാല്‍ തന്റെ കച്ചവട സ്ഥാപനത്തിന് ദോഷമാകുമെന്ന കാരണത്താല്‍ മുരടന്‍ കാരണങ്ങളാല്‍ പണി നിര്‍ത്തിവെപ്പിച്ചു പിന്നീട് വന്ന ഭരണസമിതി കരാറുകാരനില്‍ നിന്നും വന്‍തുക കമ്മീഷന് ചോദിച്ചതിനാല്‍ പണി തുടരാന്‍ നിര്‍വ്വാഹമില്ലെന്നു കാണിച്ച് ഇന്‍വെസ്റ്റ് ചെയ്ത പണത്തിനു വേണ്ടി കരാറുകാരന് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. മാറി വന്ന ഭരണത്തില്‍ വേണ്ടത്ര ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ബി ഓ ടി യിലോ ,പി പി പി വ്യവസ്ഥയിലോ ബസ്റ്റാന്‍ഡ് നിര്‍മ്മാണം നടത്തുവാനുള്ള തര്‍ക്കത്തില്‍ ഒന്നും നടന്നില്ല ഇന്നിപ്പോള്‍ 5 കോടിയില്‍ നിന്നും 55 കോടിയിലാണ് നിര്‍മ്മാണത്തുക എത്തി നില്‍ക്കുന്നത്. മുനിസിപ്പല്‍ ഫണ്ടും ബാക്കി ലോണുമെടുത്ത് നിര്‍മ്മാണം നടത്തുവാനുള്ള നീക്കം നടക്കുന്നുണ്ടെങ്കിലും നൂലാമാലകള്‍ ഉണ്ട് നിലവിലെ പി പി പി മാറ്റണമെങ്കില്‍ മന്ത്രി എ സി മൊയ്തീന് മുന്കൈയ്യെടുക്കേണ്ടതായുണ്ട് എന്നാല്‍ നഷ്ടോത്തരവാദിത്വത്തിനു ആരെങ്കിലും കേസ് കൊടുത്താല്‍ പഴയ ചെയര്‍മാനും സെക്രട്ടറിയും അടക്കമുള്ളവര്‍ കുടുങ്ങാന്‍ സാധ്യതയുമുണ്ട് വാഹനങ്ങളുടെ ആധിക്യവും സ്ഥല പരിമിതിയും മൂലം വീര്‍പ്പുമുട്ടുന്ന ജനങ്ങള്‍ക്ക് എത്രയും പെട്ടെന്ന് ബസ്റ്റാന്‍ഡ് യാഥാര്ഥ്യമാവണമെന്നാണ് ആഗ്രഹം മന്ത്രി മുന്‍കൈയെടുത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാലേ ഇതു സാദ്ധ്യമാവുകയുള്ളു അതിനു മുന്നോടിയായി ഗതാഗത കുരുക്ക് നീക്കാന്‍ റിംഗ് റോഡ് പണികള്‍ ആരംഭിക്കേണ്ടത് അത്യാവശ്യവുമാണ.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: