കൊടുങ്ങല്ലൂര്‍: വാഹന ഗതാഗതംകൊണ്ടു വീര്‍പ്പുമുട്ടുന്ന നഗരഹൃദയത്തില്‍ സ്ഥലപരിമിതികൊണ്ട് വീര്‍പ്പുമുട്ടുന്നതാണ് നഗരസഭ ബസ്സ് സ്റ്റാന്റ്. വിവിധ റൂട്ടുകളിലായി നൂറിലധികം ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്ന ഇവിടെ കഷ്ടിച്ച് പത്തു ബസ്സുകള്‍ മാത്രമേ പാര്‍ക്കു ചെയ്യാനാകു. മുപ്പതു വര്‍ഷം മുമ്പ് നിര്‍മ്മിച്ച സ്റ്റാന്റ് സത്യത്തില്‍ നഗരസഭക്കു കറവപശുവാണ്. ഓരോ വര്‍ഷവും ലക്ഷങ്ങള്‍ പാര്‍ക്കിംഗ് ഫീസിനത്തില്‍ പിരിക്കുന്നുണ്ടെങ്കിലും ബസ്സ് ജീവനക്കാര്‍ക്കോ യാത്രക്കാര്‍ക്കോ മതിയായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ക്ക് യാതൊരു ശ്രദ്ധയുമില്ല. നിരവധി ദീര്‍ഘദൂര ബസ്സുകള്‍ ഇതുവഴി കടന്നു പോകുന്നുണ്ട്. യാത്രക്കാര്‍ക്ക് ഒന്നിരിക്കാന്‍ പോലും ഇവിടെ സൗകര്യങ്ങളില്ല.പ്രാഥമിക കാര്യങ്ങള്‍ നിര്വ്വഹിക്കുന്നതിനാകട്ടെ വൃത്തിഹീനവും പരിമിതവുമായ സൗകര്യങ്ങള്‍ മാത്രമാണുള്ളത്. ശൃംഗപുരത്ത് മുസരിസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ ബസ്സ് സ്റ്റാന്റ് നിര്‍മ്മാണം പൂര്‍ത്തിയായി രണ്ടു വര്‍ഷത്തോളമായിട്ടുണ്ട്. പക്ഷെ ഇവിടേക്കുള്ള അപ്രോച്ച് റോഡു നിര്‍മ്മാണം ഇഴയുകയാണ്. ഏകദേശം അഞ്ഞൂറ് മീറ്ററോളം വരുന്ന റോഡ് നിര്‍മ്മാണം പൂര്‍ത്തിയായാല്‍ മാത്രമേ പുതിയ ബസ്സ് സ്റ്റാന്റ് തുറന്നുകൊടുക്കാനാകും.ഇതിന് ഇനിയും ആറു മാസമെങ്കിലും സമയമെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: