കണ്ണൂര്‍: മോഷണശ്രമം ചെറുത്ത യുവതിയെ ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ നിന്നും മോഷ്ടാവ് പാളത്തില്‍ തള്ളിയിട്ടു. ഇവരുടെ കൈവശമുണ്ടായിരുന്ന ഒന്നര ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളുമടങ്ങുന്ന ബാഗ് മോഷ്ടാവ് തട്ടിയെടുത്തു. നിസാമുദീന്‍-എറണാകുളം മംഗള എക്സ്പ്രസില്‍ പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം.
ഗള്‍ഫില്‍ നിന്ന് വന്ന കൊച്ചി സ്വദേശി വേണുവും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം മുംബൈയില്‍ നിന്നും വിമാനത്തില്‍ ടിക്കറ്റ് കിട്ടാഞ്ഞതിനെ തുടര്‍ന്ന് ട്രെയിന്‍മാര്‍ഗം കേരളത്തിലേക്ക് വരികയായിരുന്നു. കാഞ്ഞങ്ങാട് വെച്ച് വേണുവിന്റെ ഭാര്യയുടെ ബെര്‍ത്തില്‍ സൂക്ഷിച്ചിരുന്ന ബാഗ് മോഷ്ടാവ് കൈവശപ്പെടുത്തുകയായിരുന്നു.
പണം കൂടാതെ കുട്ടികളുടേതുള്‍പ്പെടെയുള്ള ആഭരണങ്ങള്‍ ബാഗില്‍ സൂക്ഷച്ചിരിക്കുകയായിരുന്നു. മോഷണം കണ്ട ഇവര്‍ മോഷ്ടാവിന് പിന്നാലെ ഓടി. പുറത്തുചാടി രക്ഷപെടാനുള്ള ശ്രമത്തില്‍ മോഷ്ടാവ് യുവതിയെയും തള്ളി താഴെയിടുകയായിരുന്നു. വേണു ബഹളം വെച്ചതിനെ തുടര്‍ന്ന് ഉണര്‍ന്ന സഹയാത്രക്കാരാണ് ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തിയത്.
പാളത്തില്‍ വീണ് തലയ്ക്ക് പരിക്കേറ്റ യുവതിയെ വീണ്ടും തീവണ്ടിയില്‍ കയറ്റി കണ്ണൂരില്‍ എത്തിക്കുകയായിരുന്നു. സംഭവത്തിന് ശേഷം മോഷ്ടാവ് ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: