വാത്മീകി ഹൃദയം രാമലീലകളിലാറാടി. ആ സമയം തന്നെ, തന്റെ തലയിലെഴുതിയ വിധാതാവ് ജ്ഞാന ദൃഷ്ടിയാല്‍ തെളിഞ്ഞു വന്നു.
ബ്രഹ്മദേവന് വാത്മീകിയെ ഉണര്‍ത്തിക്കൊണ്ടു പറഞ്ഞു. മഹര്‍ഷേ, ഇപ്പോള്‍ നീ കണ്ടതെല്ലാം എന്റെ നിയോഗം തന്നെയാണ് അങ്ങ് രാമകഥകളില് ആറാടിയില്ലേ. ഈ അനുഭവം മറ്റുള്ളവര്‍ക്കും ഉണ്ടാകാനായി അങ്ങയുടെ മഹനീയ പ്രവര്‍ത്തനങ്ങള്‍ക്കു സമയമായിരിക്കുന്നു. രാമകഥകളെ ഒരു ഗ്രന്ഥമായി ഒരുക്കി സമൂഹത്തിനു മുന്പില് അവതരിപ്പിക്കുക. മര്യാദാപുരുഷോത്തമന് എങ്ങിനെയായിരിക്കണമെന്ന് പൊതുസമൂഹം അറിയട്ടെ.
വാത്മീകി:- പക്ഷേ ഭഗവാനേ, ഞാനെങ്ങിനെയാണ് രാമകഥകള്‍ അവതരിപ്പിക്കുക. ഞാന്‍ ഇപ്പോള്‍ ഒരു നിമിഷത്തില്‍ കണ്ടകാര്യം മറു നിമിഷത്തില്‍ മറക്കുന്നു. ക്രൗഞ്ചമിഥുനങ്ങള്‍ ഇടക്ക് കയറി വരുന്നു. ഇതെല്ലാം കൂടി ഞാനാകെ സംഭ്രമത്തിലാണ്.
മഹര്‍ഷേ ഈ സംഭ്രമം സ്വാഭാവികം. എന്നാല്‍ ഈ ക്രൗഞ്ചമിഥുനങ്ങളും രാമായണത്തിന്റെ ഭാഗമാണെന്നറിയാന്‍ പ്രയാസമുണ്ടാകില്ല. ഇണക്കിളികളില്‍ ഒന്നിനെ വേര്‍പെട്ട അവസ്ഥ നിനക്ക് രാമകഥയിലും കാണാം. ക്രൗഞ്ചമിഥുനങ്ങളുടെ വേര്‍പാടു നേരത്ത് നീ ചൊല്ലിയ ശ്ലോകം ഉള്‍പ്പെടെ ചിന്തിച്ചാലും ആ കൃതിയില്‍ ഒരു പാഴ്വാക്കും ഉണ്ടാകില്ലെന്ന് ഞാന്‍ അനുഗ്രഹിക്കുന്നു. വാണി മാതാവ് നിന്റെ നാവിലുണ്ടാകും. ഭൂമിയില്‍ ഈ പ്രകൃതി നിലനില്ക്കുന്നിടത്തോളംകാലം രാമകഥകളും നിലനില്ക്കും. മഹര്‍ഷേ അങ്ങക്ക് എന്നും ബ്രഹ്മലോകത്തില്‍ സ്ഥാനവുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: