കുന്നത്തൂര്‍: പുതിയ തലമുറയില്‍ ഐഎഎസ് ലഭിച്ച് വരുന്ന ഉദ്യോഗസ്ഥര്‍ സാമൂഹികപ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മാതൃകാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. പോരുവഴിയിലെ ഐഎഎസ് ജേതാവ് ഡോ.എസ്.അനുവിന് പോരുവഴി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും, കുടുംബശ്രീയുടേയും സംയുക്താഭിമുഖ്യത്തില്‍ ഇടയ്ക്കാട് യുപിഎസില്‍ നല്കിയ സ്വീകരണസമ്മേളനം ഉദ്ഘാഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സാധാരണകുടുംബത്തില്‍ ജനിച്ചുവളര്ന്നവരായതിനാല് സാധാരണക്കാരോട് ബാധ്യതയുള്ളവരായി അവര്‍ മാറുന്നു. വെറും ട്രെയിനിമാരായി മാത്രം ജോലി ചെയ്ത സബ് കളക്ടര്‍മാര്‍ക്ക് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ചില പ്രത്യേക ചുമതലകള്‍ കൂടി നല്കാന് തീരുമാനിച്ചിട്ടുണ്ട്. സാധാരണക്കാരന്റെ മക്കള്‍ക്ക് ഉന്നതവിജയം നേടുന്നതിനും അതുവഴി ഇത്തരം ചുമതലകളില്‍ എത്തപ്പെടുന്നതിനുമായാണ് ഈ സര്‍ക്കാര്‍ പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ തീരുമാനിച്ചത്. അയ്യായിരം കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി നീക്കിവച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ അധ്യക്ഷനായിരുന്നു.
കെ.സോമപ്രസാദ്, എം.ശിവശങ്കരപ്പിള്ള, എ.സുമ, എസ്.ശിവന്‍പിള്ള, എം.ശ്രീദേവി, അക്കരയില്‍ ഹുസൈന്, സി.ഗീത, ആര്.രാധ, ജയപ്രസന്നന്‍, ഫിറോസ് കെ.പി, ഇ.വി.വിനോദ്കുമാര്‍, ലളിതകുമാരി, വിനുകുമാര്‍ പാലമൂട്ടില്‍ എന്നിവര്‍ സംസാരിച്ചു. ബി.ബിനീഷ് സ്വാഗതവും എം.ഉഷാകുമാരി നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടേയും ഉപഹാരങ്ങളും മന്ത്രി ഡോ.അനുവിന് സമ്മാനിച്ചു. സ്വീകരണത്തിന് ഡോ.അനു നന്ദി പറഞ്ഞു. കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളേയും ചടങ്ങില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: