മൂവാറ്റുപുഴ: അനധികൃത സ്വത്തുസമ്പാദന കേസുമായി ബന്ധപ്പെട്ട് പോലീസ് എഡിജിപി ടോമിന് തച്ചങ്കരി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരായി. കേസ് പരിഗണിക്കുന്നത് കോടതി ഒക്ടോബര്‍ 17ലേക്ക് മാറ്റി.
പൊതുതാല്പര്യ വ്യവഹാരിയായ തൃശൂര്‍ സ്വദേശി പി.ഡി. ജോസഫ് നല്കിയ ഹര്‍ജിയിലാണു നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്. ഒമ്പതു തവണ നോട്ടീസ് അയച്ചിട്ടും തച്ചങ്കരി കോടതിയില്‍ ഹാജരായിട്ടില്ല. ഇത് കോടതിയോടുള്ള അനാദരവാണ്. തച്ചങ്കരിക്കെതിരേ വാറന്റ് അയയ്ക്കണമെന്നും ജോസഫ് പരാതിയില്‍ പറഞ്ഞിരുന്നു.
സിംഗപ്പൂരില്‍നിന്ന് 2001ല്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുവന്നത് വിവാദമായപ്പോഴാണു പി.ഡി. ജോസഫ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്. അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു. വിജിലന്‍സ് പോലീസ് 2007 ലാണു എഫ്ഐആര്‍ സമര്‍പ്പിച്ചത്. എന്നാല്‍ തുടര്‍നടപടികളുണ്ടായില്ല. പിന്നീട് 2013 ല്‍ കേസ് രജിസ്റ്റര്‍ ചെയ്തു കുറ്റപത്രം ഹാജരാക്കി. കഴിഞ്ഞവര്‍ഷം കേസ് മൂവാറ്റുപുഴ കോടതിയിലേക്കു മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: