ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയില്‍ ദളിത് സമൂഹം ഭ്രഷ്ടിനെതിരെ സമരത്തില്‍. ഗരഗപ്പാരു ഗ്രാമത്തിലെ ആയിരത്തിഇരുന്നൂറോളം വരുന്ന ദളിതരാണ് മുന്നാക്കക്കാരുടെ നിലപാടിനെതിരെ ഇന്നലെ മുതല്‍ നിരാഹാര സമരം ആരംഭിച്ചത്.
ഗ്രാമത്തിലെ മുന്നോക്ക സമുദായം കഴിഞ്ഞ മൂന്നു മാസമായി മാല എന്ന ദളിത് സൂഹത്തെ ബഹിഷ്കരിക്കുകയാണ്. ഗ്രാമത്തിലെ ദൈനംദിന പ്രവര്‍ത്തനങ്ങളിലൊന്നും ഇവരെ പങ്കെടുപ്പിക്കുന്നില്ല.
കൃഷിയിടത്തില്‍ പ്രവേശിപ്പിക്കുന്നില്ല, പൊതു കുളത്തില്‍ കുളിക്കാന്‍ അനുവദിക്കുന്നില്ല തുടങ്ങി എല്ലാവിധത്തിലും സാമൂഹ്യ ബഹിഷ്കരണം അനുഭവിക്കുകയാണെന്ന് മാല സമുദായാംഗങ്ങള്‍ പറയുന്നു.
ജീവിതം പോലും വഴിമുട്ടിയ അവസ്ഥയിലാണെന്ന് സമരത്തിനു നേതൃത്വം നല്കുന്ന ജി, രാജേഷ് പറഞ്ഞു. ഇതെക്കുറിച്ച് ജില്ലാ ഭരണകൂടത്തെ അറിയിച്ചപ്പോള്‍ അരിയും മറ്റു ഭക്ഷ്യ വസ്തുക്കളും അനുവദിച്ചതല്ലാതെ ഭ്രഷ്ട് അവസാനിപ്പിക്കാന്‍ നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് രാജേഷ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: