തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന കോവളം എംഎല്‍എ എം. വിന്‍സെന്റിന് പിന്തുണയുമായി യുഡിഎഫ്. കേസിന്റെ പേരില്‍ വിന്‍സെന്റ് എംഎല്‍എ സ്ഥാനം രാജിവെയ്ക്കേണ്ടെന്ന് കോണ്‍ഗ്രസ് നിലപാടിനെ മറ്റു കക്ഷിനേതാക്കളും അംഗീകരിച്ചു. ഇന്ന് ചേര്‍ന്ന യുഡിഎഫ് നേതൃയോഗത്തിലാണ് തീരുമാനം.
കേസ് ഗൂഢാലോചനയാണെന്നാണ് കണ്‍വീനര്‍ പിപി തങ്കച്ചന്റെ യോഗത്തില്‍ ഉന്നയിച്ചു. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും.
മുന്‍പ് സമാനമായ കേസുകള്‍ ഉണ്ടായിട്ടും എംഎല്‍എമാര്‍ രാജിവച്ച കീഴ്വഴക്കം ഇല്ലെന്നും യുഡിഎഫ് വിലയിരുത്തി. കുറ്റാരോപിതന് മാത്രമായ വിന്‍സെന്റിനെ ഒറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും നേതാക്കള്‍ വിന്‍സെന്റിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് അറിയിച്ചു.
വിമര്‍ശനം ഉയര്‍ന്നപ്പോള്‍ മുതല്‍ വിന്‍സെന്റ് എംഎല്‍എയെ രക്ഷിക്കാനുള്ള യുഡിഎഫ് ശ്രമം തകൃതിയായിരുന്നു. പരാതി ഉന്നയിച്ച വീട്ടമ്മയ്ക്കെതിരെ കടുത്ത ആരോപണങ്ങളാണ് യുഡിഎഫ് ഉയര്‍ത്തിയിരുന്നത്. കഴിഞ്ഞ ആറുവര്‍ഷമായി വീട്ടമ്മ മനോരോഗത്തിന് ചികിത്സയിലായിരുന്നെന്നും നിരാശ, ഉത്കണ്ഠ, ആശങ്ക തുടങ്ങി ലഘുമനോരോഗങ്ങള്ക്ക് മരുന്നു കഴിച്ചുവരികയാണെന്ന് വരുത്തി എംഎല്‍എയെ രക്ഷിക്കാനാണ് ഉന്നതങ്ങളില്‍ നിന്നും ശ്രമം നടന്നത്.
വിന്‍സെന്റിന്റെ അറസ്റ്റിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഗൂഢാലോചനയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന് പറഞ്ഞു. തിരക്കിട്ട് വിന്‍സെന്റിനെ അറസ്റ്റ് ചെയ്തത് ഇതിന് പിന്നിലെ ഗൂഢാലോചനയാണ് വ്യക്തമാക്കുന്നതെന്നും ഹസന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: