കണ്ണൂര്‍: പാപ്പിനിശ്ശേരി മേഖലയില്‍ സിപിഎം അക്രമം തുടരുന്നു. ബിജെപി മണ്ഡലം സെക്രട്ടറിയുടെ വീടിന് നേരെ സിപിഎം സംഘം ബോംബേറിഞ്ഞു. ബിജെപി അഴീക്കോട് മണ്ഡലം സെക്രട്ടറിയും ജന്മഭൂമി കണ്ണൂര്‍ എഡിഷന് അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് മാനേജറുമായ ബിജു തുത്തിയുടെ വീടിന് നേരെയാണ് ഇന്നലെ പുലര്‍ച്ചെ 2.30 ഓടെ ബൈക്കുകളിലെത്തിയ സിപിഎം സംഘം ബോംബേറ് നടത്തിയത്. ബോംബേറില്‍ വീടിന്റെ ജനലുകളും വാതിലുകളും ടൈല്‍സു കൊണ്ട് നിര്‍മ്മിച്ച നിലവും പൂര്‍ണ്ണമായും തകര്‍ന്നു. ഇത് മൂന്നാം തവണയാണ് ബിജുവിന്റെ വീടിന് നേരെ അക്രമം നടക്കുന്നത്. നേരത്തെ ബിജുവിന്റെ ഇരുചക്ര വാഹനവും സിപിഎം സംഘം അടിച്ചു തകര്‍ത്തിരുന്നു. അക്രമം നടക്കുന്ന സമയം ബിജുവിനെ കൂടാതെ അച്ഛനും അമ്മയും ഭാര്യയും കുഞ്ഞും വീട്ടിനകത്ത് ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.
കഴിഞ്ഞ ദിവസം പാപ്പിനിശ്ശേരിയിലെ ബിജെപി പ്രവര്ത്തകന് അശോകന്റെ ബൈക്ക് സിപിഎം സംഘം അഗ്നിക്കിരയാക്കിയിരുന്നു. പാപ്പിനിശ്ശേരി-കല്ല്യാശ്ശേരി മേഖലയില്‍ അക്രമം വ്യാപിപ്പിക്കാനുളള സിപിഎം നേതൃത്വത്തിന്റെ ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണ് അക്രമം. കഴിഞ്ഞ കുറേക്കാലമായി സമാധാനം നിലനില്‍ക്കുന്ന മേഖലയില്‍ കരുതിക്കൂട്ടി അക്രമങ്ങള്‍ സംഘടിപ്പിച്ച് സംഘപരിവാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുകയെന്ന സിപിഎം നേതൃത്വത്തിന്റെ തീരുമാനത്തിന്റെ ഭാഗമാണ് യാതൊരു പ്രകോപനങ്ങളുമില്ലാതെ കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബിജെപി പ്രവര്‍ത്തകന്റെ ബൈക്ക് അഗ്നിക്കിരയാക്കിയ സംഭവം. സമാധാനം നിലനില്‍ക്കുന്ന മേഖലയില്‍ വീണ്ടും അക്രമങ്ങള്‍ക്ക് തുടക്കം കുറിച്ച സിപിഎം നടപടിയില്‍ പ്രദേശത്തെ പൊതു സമൂഹത്തില്‍ നിന്നും വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സിപിഎം അക്രമകാരികള്‍ക്കെതിരെ പോലീസ് നടപടിയെടുക്കാത്തതാണ് പ്രദേശത്ത് തുടര്‍ അക്രമങ്ങള്‍ നടത്താത്ത സിപിഎമ്മിന് പ്രേരണയാവുന്നതെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: