ന്യൂദല്‍ഹി: ഗുജറാത്തിലും രാജസ്ഥാനിലും ശക്തമായ പെയ്യുന്ന മഴ നാലു ദിവസം കൂടി തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഏതാണ്ട് 25,000 ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതയി അധികൃതര്‍ വ്യക്തമാക്കി.
വടക്കന്‍ ഗുജറാത്ത്, സൗരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളെയാണ് പ്രളയം ശക്തമായി ബാധിച്ചത്. ബനസ്കാന്ത, സബര്‍കാന്ത, ആനന്ദ്, പഠാന് വല്‍സാദ് ജില്ലയുടെ ചില ഭാഗങ്ങള്‍ തുടങ്ങിയ സ്ഥലങ്ങള്‍ പ്രളയക്കെടുതിയിലാണ്.
സൈന്യം, ദേശീയ ദുരന്ത നിവാരണസേന, വ്യോമസേന തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തെ സഹായിക്കുന്നു. അഞ്ച് എംഐ 17വി5 ഹെലിക്കോപ്ടറുകളാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നിലവില്‍ നടത്തുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു.
ഇതില്‍ രണ്ട് ഹെലിക്കോപ്ടറുകള്‍ ഗുജറാത്തിലെ ദീസയിലും, ബണസ്കാന്ത, പടന് എന്നീ ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുമാണ് രണ്ടെണ്ണം വൈദ്യ സഹായത്തിനുമായാണ് പ്രവര്‍ത്തിക്കുന്നത്.
സബര്‍മതി നദി കരകവിഞ്ഞൊഴുകുകയാണ്. ഏതാണ്ട് 11,000 ആളുകളെ ബനസ്കാന്ത ജില്ലയില്‍ നിന്നു മാത്രം ഒഴിപ്പിച്ചു. വിവിധ സ്ഥലങ്ങളില്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: