കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജനപക്ഷം നേതാവ് പി.സി ജോര്‍ജ് ഹാജരാകണമെന്ന് കാണിച്ച് ബുധനാഴ്ച അന്വേഷണ സംഘം നോട്ടീസ് നല്‍കും. തെളിവുകളുമായി നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം നല്‍കുക. . ദിലീപിനെതിരെ ഗൂഢാലോചന ഉണ്ടെന്ന് പി.സി ജോര്‍ജ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഹാജരാകാന്‍ നിര്‍ദേശം.
എന്നാല്‍ ചോദ്യം ചെയ്യലിന് നിന്നുകൊടുക്കില്ലെന്ന് പി.സി ജോര്‍ജ് അറിയിച്ചു. കേസില്‍ തന്റെ അഭിപ്രായം പറയാന്‍ സന്നദ്ധനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പിണറായി സര്‍ക്കാരിന്റെ കാലത്തുതന്നെ എത്രയോ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്, കൊല്ലപ്പെട്ടിട്ടുണ്ട്. ഇതുപോലുള്ള പ്രശ്നങ്ങളും വലിയ ബഹളങ്ങളും ഇല്ലല്ലോ. ഇവിടെ ഉണ്ടായത് എന്താണ്. മുഖ്യമന്ത്രിയും മഞ്ജുവാര്യരും ഒരു വേദി പങ്കിട്ടു. ആ വേദി പങ്കിട്ട് കഴിഞ്ഞപ്പോള്‍ കേസ് ആയി. ഗൂഢാലോചനയായി. അതിന് മുന്‍പ് എന്താ ഗൂഢാലോചന ഇല്ലാതിരുന്നത് എന്നായിരുന്നു പി.സി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍.
ഈ കുറ്റം നൂറ് ശതമാനം ബോധ്യത്തോടെ അംഗീകരിക്കാന്‍ തയ്യാറല്ല. ഞാന്‍ പോലിസ് ആവുകയല്ല. ഞാന്‍ ഈ പണി, പൊതുപ്രവര്‍ത്തനം തുടങ്ങിയിട്ട് കൊല്ലം 40 ആയി. എല്ലാ ആളുകളെയും ഞാന്‍ പഠിച്ചിട്ടുണ്ട്. പോലീസിനെയും മന്ത്രിമാരെയും അറിയാം. എനിക്ക് ഒത്തിരിയേറെ സംശയങ്ങളുണ്ട്. എങ്കിലും ഇവരിലാരെങ്കിലും കുറ്റക്കാരാണെങ്കില്‍ അവരെ മാക്സിമം ശിക്ഷിക്കണം. പക്ഷെ എനിക്ക് ചില സംശയങ്ങളുണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: