ചേര്‍ത്തല: ജനജീവിതത്തിന് ഭീഷണിയായി വാട്ടര്‍ ടാങ്ക്. മുഖം തിരിച്ച് അധികൃതര്‍. കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ചെറുവാരണം അകമ്പള്ളി വെളി കോളനിയിലെ വാട്ടര്‍ ടാങ്കാണ് ജനങ്ങള്‍ക്ക് ദുരിതമായത്.
തുുരുമ്പടിച്ച് കമ്പികള്‍ ദ്രവിച്ച ടാങ്ക് ഏത് സമയവും നിലംപൊത്താറായ സ്ഥിതിയിലാണ്. ഗിരിജന്‍ കോളനിയായ ഇവിടേക്ക് കുടിവെള്ളമെത്തിക്കുന്നതിനായി 2005 ലാണ് ടാങ്ക് സ്ഥാപിച്ചത്. ഇരുമ്പ് തൂണ് നാട്ടി അതിനു മുകളില്‍ 5,000 ലിറ്ററിന്റെ ടാങ്ക് വെയ്ക്കുകയായിരുന്നു.
ഒരു ദശാബ്ദം പിന്നിട്ടിട്ടും ടാങ്ക് പ്രവര്‍ത്തന സജ്ജമാക്കാനോ കുടിവെള്ളമെത്തിക്കാനോ അധികൃതര്‍ക്ക് കഴിഞ്ഞില്ല. സമീപത്ത് തന്നെ നിര്‍മിച്ചിരുന്ന സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് സംഭരണിയില്‍ നിന്നാണ് പ്രദേശവാസികള്‍ കുടിവെള്ളം ശേഖരിച്ചിരുന്നത്.
അപകട നിലയിലായ കുടിവെള്ളസംഭരണി പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് നിരവധി തവണ പഞ്ചായത്ത് അധികാരികള്‍ക്ക് പരാതി നല്കി. എങ്കിലും കോളനിനിവാസികളുടെ ആവശ്യത്തിന് നേരെ അധികൃതര്‍ മുഖം തിരിക്കുകയാണെന്നാണ് വിമര്‍ശനം.
ഇരുപതോളം കുടുംബങ്ങള്‍ താമസിക്കുന്ന ഹരിജന്‍ കോളനിയോടുള്ള അധികൃതരുടെ അവഗണന അവസാനിപ്പിക്കണമെന്നും അപകടനിലയിലായ സംഭരണി പൊളിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: