കോഴിക്കോട്: എംഎല്‍എമാരുടെ പ്രത്യേക വികസന നിധി ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ ജിഎസ്ടിയുടെ പേരില്‍ വൈകിപ്പിക്കരുതെന്ന് ജില്ലാ കളക്ടര്‍ യുവി ജോസ് നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിഎസ്ടിയുടെ പേരില്‍ പ്രവൃത്തി നടക്കാതിരിക്കരുത്. ജി.എസ്.ടിയുടെ പേരില്‍ അധിക തുക വന്നാല്‍ അതിന് എംഎല്‍എമാരുടെ പ്രത്യേക വികസന നിധിയില്‍നിന്നു തന്നെ കൂടുതല്‍ തുക വകയിരുത്താനും തീരുമാനിച്ചു. യോഗത്തില്‍ എംഎല്‍എമാരുടെ പ്രതിനിധികളും നിര്‍വഹണ ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: