കടുത്തുരുത്തി: വിധവകളും നിത്യരോഗികളും സിവില്‍ സപ്ലൈസ് വകുപ്പ്്് എപിഎല്‍ ലിസ്റ്റില്പ്പെടുത്തിയതോടെ തീരാദുരിതത്തിലായി നിരവധി കുടുംബങ്ങള്‍. ഞീഴൂരില്‍ വര്‍ഷങ്ങളായി റേഷനെ ആശ്രയിച്ച് കഴിഞ്ഞിരുന്ന പാവപ്പെട്ട കുടുംബങ്ങളാണ് എപിഎല്‍ ലിസ്റ്റില്‍ വന്നത് മൂലം ദുരിതത്തിലായത്. ഒറ്റയ്ക്ക് താമസിക്കുന്ന ഞീഴൂര്‍ പാഴുത്തുരുത്ത് നീലക്കുന്നേല്‍ അന്നമ്മ റേഷന്‍ കാര്‍ഡില്‍ എപിഎല്‍ എന്ന് രേഖപ്പെടുത്തിയതോടെ റേഷനരിയും മണ്ണെണ്ണയും പഞ്ചസാര അടക്കമുള്ള സാധനങ്ങളും ലഭിക്കാതെ വിഷമത്തിലായിരിക്കുകയാണ്. ഇടിഞ്ഞ് വീഴാറായ ഒരു ചെറിയ കൂരയും ആസ്മ രോഗിയായതുമാണോ താന്‍ എപിഎല്‍ ലിസ്റ്റില്‍ വരാനുള്ള യോഗ്യയെന്നാണ് അന്നമ്മ ചോദിക്കുന്നത്.
ഞീഴൂര്‍ മനക്കപ്പറമ്പില്‍ രാജമ്മ വിധവയും രോഗിയുമാണ്. നാല് സെന്റ് സ്ഥലത്ത് ഒരു ചെറിയ വീട്ടില്‍ കൂലിത്തൊഴിലാളിയും രോഗിയുമായ ഏക മകനോടൊപ്പം കഴിയുന്ന ഇവര്‍ക്കും റേഷന്‍ ലഭിക്കുന്നില്ല. കൂടുതല്‍ പണം നല്കി നിത്യോപകയോഗ സാധനങ്ങള്‍ വാങ്ങേണ്ട ഗതികേടിലാണിവരും.
നിത്യജീവിതത്തിന് പോലും പണം കണ്ടെത്താന്‍ പ്രയാസപ്പെടുന്നവരും കൂലിപ്പണിക്കാരുമടക്കം നിരവധിയാളുകളാണ് ഞീഴൂര്‍ പഞ്ചായത്തില്‍ എപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: