മറയൂര്‍: മറയൂര്‍, കാന്തല്ലൂര്‍ മേഖലകളിലെ കാട്ടാനകളെ വിരട്ടി ഓടിക്കാന്‍ എത്തിയ കുങ്കി ആനകള്‍ മറയൂരിന് എത്തിയില്ലെന്ന ആക്ഷേപം ശക്തമാകുന്നു. കഴിഞ്ഞ ദിവസം ഇവിടെ എത്തിയിരുന്ന ആനകള്‍ കാന്തല്ലൂര്‍ മേഖലയില്‍ ആനയെ വിരട്ടി ഓടിച്ചിരുന്നെങ്കിലും മറയൂരിന് എത്തിയിരുന്നില്ല. അതേസമയം കഴിഞ്ഞ ദിവസം രാത്രി പത്തടിപ്പാലത്ത് ഇറങ്ങിയ ചില്ലിക്കൊമ്പന് കരിമ്പ് കൃഷി നശിപ്പിച്ചു. ടൗണില്‍ ശിവ ഓട്ടോ മൊബൈല്‍സ് സ്പെയര്‍ പാര്ട്സ്ഷോപ്പ് ഉടമയുടെ കൃഷിയിടത്തിലാണ് കാട്ടാന നാശം വിതച്ചത്. ഒരു മേഖലയിലെ കരിമ്പ് പൂര്‍ണ്ണമായും ചവിട്ടിമെതിച്ച് തിന്ന അവസ്ഥയിലാണ്. തെരടിപള്ളം,കരിമുട്ടി അടക്കമുള്ള മേഖലയില്‍ ചില്ലിക്കൊമ്പന്റെ ശല്യം രൂക്ഷമായി തുടരുമ്പോഴും വനംവകുപ്പിന്റെ നിലപാട് ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: