തിരുവില്വാമല : കെട്ടിടമാറ്റത്തെ തുടര്‍ന്ന് രണ്ടു തവണ അധ്യയനം മാറ്റി വക്കേണ്ടിവന്ന പട്ടിക ജാതി വികസന വകുപ്പിന്റെ കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന് ശാപ മോക്ഷം.
കണിയാര്കോഡ് വില്ലേജില്‍ മലാറ മാന്തോപ്പിന് സമീപമാണ് സ്കൂളിനും ഹോസ്റ്റലിനുമായി കെട്ടിടം പണി ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്. അഞ്ചു കോടി തൊണ്ണൂറു ലക്ഷം രൂപയാണ് സ്കൂളിന് വേണ്ടി അനുവദിച്ചത്.
ഒരു വര്‍ഷം മുന്‍പാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ പണി ഏതാണ്ട് പൂര്‍ത്തിയായി. ഒന്നര വര്‍ഷം കൊണ്ട് പണിപൂര്‍ത്തിയാക്കാനാണ് കരാര്‍. വരുന്ന അദ്ധ്യയന വര്‍ഷം പ്രവര്‍ത്തനം തുടങ്ങാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: