x
ഇരിക്കൂര്‍: പത്ത് ദിവസത്തിനുള്ളില്‍ ഈ മേഖലകളില്‍ നിരവധി കവര്‍ച്ചകളാണ് നടന്നിട്ടുള്ളത്. പടിയൂര്‍ പഞ്ചായത്തില്‍പ്പെട്ട പെടയങ്ങോട് പ്രദേശത്ത് പത്ത് ദിവസത്തിനുള്ളില്‍ മൂന്ന് വീടുകളില്‍ മോഷണം നടന്നിട്ടുണ്ട്. ഒരുവീട്ടില്‍ കവര്‍ച്ചാ ശ്രമവും നടന്നു. പെടയങ്ങോട്ടെ പള്ളിപ്പാത്ത് മഹറൂഫ്, മുക്രീന്റകത്ത് ഖദീജ,. കെ.കെ.ഹൗസില്‍ എം.പി.അസ്മ എന്നിവരുടെ വീടുകളിലാണ് കവര്‍ച്ച നടന്നത്. വീട് അടച്ച് വീട്ടുകാര്‍ പുറത്തുപോയ സമയത്താണ് കവര്‍ച്ച.
200 മീറ്റര്‍ ചുറ്റളവിലുള്ള വീടുകളിലാണ് കവര്‍ച്ച നടന്നതെന്നതും ശ്രദ്ധേയമാണ്. മട്ടന്നൂര്‍ സിഐയുടെ നേതൃത്വത്തില്‍ ഇരിക്കൂര്പോലീസ് ഊര്‍ജ്ജിതമായ അന്വേഷണം നടത്തിയെങ്കിലും മേഷണവുമായി ബന്ധപ്പെട്ട് യാതൊരു സൂചനകളും ലഭിച്ചിട്ടില്ല. അതിനിടയില്‍ പെരുവളത്തുപറമ്പില്‍ കടയുടെ പൂട്ട് തകര്‍ത്ത് പതിനഞ്ചായിരം രൂപ കഴിഞ്ഞ ദിവസം കവര്‍ന്നു. ലക്ഷം വീട് കോളനിക്ക് സമീപത്തെ ജലീലിന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയിലാണ് കവര്‍ച്ച നടന്നത്. പതിനഞ്ചായിരം രൂപയും സിഗരറ്റ് ഉള്‍പ്പെയുള്ള സാധനങ്ങളുമാണ് മോഷണം പോയത്. കടയുടെ മുന്‍വശത്തെ പൂട്ടുതകര്‍ത്താണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്.
കവര്ച്ചകള്ക്കുപിന്നില് ഒരേസംഘം തന്നെയാണെന്നാണ് പോലീസ് നിഗമനം. കവര്‍ച്ച നടന്ന വീടുകളില്‍ സൂക്ഷിക്കുന്ന കമ്പിപ്പാരകളും മറ്റുമുപയോഗിച്ചാണ് വാതിലും ജനലുകളും തകര്‍ക്കുന്നത്. കവര്‍ച്ച വ്യാപകമായതോടെ ജനങ്ങള്‍ ഭീതിയിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: