ഗാലെ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യയ്ക്ക് മികച്ച സ്കോര്‍. ഓപ്പണര്‍ ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തില്‍ ആദ്യദിനം ചായയ്ക്ക് പിരിയുമ്പോള്‍ 55 ഓവര്‍ പിന്നിട്ട ഇന്ത്യ 282/2 എന്ന ശക്തമായ നിലയിലാണ്. 190 റണ്‍സ് നേടിയ ധവാന് നുവാന്‍ പ്രദീപിന്റെ പന്തില്‍ പുറത്തായതോടെ ഇരട്ടസെഞ്ച്വറിയെന്ന മോഹം പൊലിഞ്ഞു.
167 പന്ത് മാത്രം നേരിട്ട ധവാന് 31 ബൗണ്ടറികളുടെ സഹായത്തോടെയാണ് 190-ല്‍ എത്തിയത്. 75 റണ്‍സോടെ ക്രീസിലുള്ള ചേതേശ്വര്‍ പൂജാര മികച്ച പിന്തുണ നല്കിയതും ധവാന്റെ വെടിക്കെട്ട് ബാറ്റിംഗിന് സഹായമായി.
ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ തുടക്കത്തില്‍ പതറി. സ്കോര്‍ 27-ല്‍ എത്തിയപ്പോള്‍ 12 റണ്‍സ് നേടിയ ഓപ്പണര്‍ അഭിനവ് മുകുന്ദിനെ നുവാന്‍ പ്രദീപ് പുറത്താക്കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ധവാനും പൂജാരയും ചേര്‍ന്ന് 253 റണ്‍സ് അടിച്ചെടുത്തു.
ധവാന്റെ ബാറ്റില്‍ നിന്നും റണ്‍സ് ഒഴുകിയതോടെ സ്കോര്‍ ബോര്‍ഡ് കുതിച്ചു കയറി. 75 റണ്‍സോടെ ക്രീസിലുള്ള പൂജാര അഞ്ച് ബൗണ്ടറികള്‍ ഇതുവരെ നേടിയിട്ടുണ്ട്.
ഒരു റണ്ണോടെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഒപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: