തിരുവനന്തപുരം: അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ കോവളം എംഎല്‍എ എം.വിന്‍സെന്റ് എം.എല്‍.എയുടെ ജാമ്യാപേക്ഷ നെയ്യാറ്റിന്‍കര കോടതി തള്ളി. ജാമ്യം നല്കിയാല് ക്രമസമാധാന പ്രശ്നം ഉണ്ടാവുമെന്നും പരാതിക്കാരിയുടെ ജീവന് പോലും ഭീഷണിയുണ്ടാവാമെന്നും കോടതി വിലയിരുത്തി.
വിന്‍സന്റിന്റെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡി ഇന്ന് അവസാനിച്ചിരുന്നു. തുടര്‍ന്ന് വിന്‍സെന്റിനെ വീണ്ടും കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജാമ്യ ഹര്‍ജി പരിഗണിച്ചത്. രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയായതിനാല്‍ ജാമ്യം നല്കാന് കഴിയില്ലെന്നും ഗൗരവകരമായ കുറ്റമാണ് എംഎല്‍എയ്ക്കെതിരേ ചുമത്തിയിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ജാമ്യം ലഭിച്ചാല്‍ പരാതിക്കാരെയും സാക്ഷികളെയും സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനാല്‍ അടുത്ത ദിവസം തന്നെ വിന്‍സെന്റ് ജില്ലാ കോടതിയെ സമീപിച്ചേക്കും.
വിന്‍സെന്റ് സ്വാധീനമുള്ള വ്യക്തിയാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും കഴിഞ്ഞ ദിവസം പ്രോസിക്യൂഷന് വാദിച്ചിരുന്നു. ശാസ്ത്രീയമായ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന് അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു ദിവസത്തെ കസ്റ്റഡി മാത്രമാണ് കോടതി അനുവദിച്ചത്. ഇന്ന് വൈകിട്ട് നാലുവരെയായിരുന്നു കസ്റ്റഡി.
വിന്‍സെന്റിന്റെ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്തണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് ഫോറന്‍സിക് പരിശോധനയ്ക്കായി വിന്‍സെന്റിന്റെ ഫോണ്‍ അയച്ചിരുന്നു.
സെപ്തംബര്‍ 10, നവംബര്‍ 11 തീയതികളിലാണു വിന്‍സെന്റ് വീട്ടമ്മയെ പീഡിപ്പിച്ചതെന്നു റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 സെപ്തംബര്‍ 10ന് രാത്രി എട്ടുമണിക്കും നവംബര്‍ 11ന് രാവിലെ 11 മണിക്കും വീട്ടില്‍ വച്ച് പീഡിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. എംഎല്‍എ ആകുന്നതിന് മുമ്പാണ് വിന്‍സെന്റ് പരാതിക്കാരിയുടെ ഭര്‍ത്താവില്‍ നിന്ന് മൊബൈല്‍ നമ്പര്‍ വാങ്ങിയത്.
എംഎല്‍എ ആയതിന് ശേഷം ഫോണില്‍ വിളിച്ച് പലതവണ ശല്യപ്പെടുത്തിയെന്നും മോശമായി പെരുമാറിയെന്നും വീട്ടമ്മ പരാതിപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: