ന്യൂദല്‍ഹി: ഇറാക്കിലെ മൊസൂളില്‍ കാണാതായ 39 ഇന്ത്യക്കാര്‍ മരിച്ചതായി തെളിവുകളില്ലെന്നും അതുകൊണ്ട് തന്നെ അവരെ മരിച്ചതായി കണക്കാക്കാന്‍ സാധിക്കില്ലെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. തെളിവുകള്‍ ലഭിക്കുന്നതു വരെ കാണാതായ ഇന്ത്യക്കാര്‍ക്കായുള്ള തെരച്ചില്‍ തുടരുമെന്നും സുഷമ ലോകസഭയില്‍ പറഞ്ഞു.
കാണാതായ ഇന്ത്യക്കാരെ പറ്റി നിലവില്‍ യാതൊരു വിവരവുമില്ല. എന്നാല്‍ ഇവരുടെ മൃതദേഹങ്ങളോ,ഐസിസില്‍ നിന്നുള്ള അറിയിപ്പോ ലഭിക്കുന്നത് വരെ അവര്‍ മരിച്ചതായും കണക്കാക്കാന്‍ സാധിക്കില്ല. മന്തി പറഞ്ഞു. ജൂലായ് ഒന്‍പതിന് മൊസൂളില്‍ നിന്ന് ഐസിസിനെ തുരത്തി എന്ന വിവരം ലഭിച്ച ഉടനെ ഇന്ത്യക്കാരെ കണ്ടെത്താനുള്ള നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. മന്ത്രി വി.കെ.സിംഗ് നാലു ദിവസം മൊസൂളില്‍ നിന്നു കൊണ്ട് തിരച്ചിലിന് നേതൃത്വം നല്‍കിയിരുന്നതായും സുഷമ സ്വരാജ് പറഞ്ഞു.
2014ലാണ് തുര്‍ക്കി ഉടമസ്ഥതയില്‍ മൊസൂളില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണ കമ്പനിയിലെ ജീവനക്കാരായ 39 ഇന്ത്യക്കാരെ മൊസൂളില്‍ നിന്ന് ഐസിസ് തട്ടിക്കൊണ്ടുപോയത്. മൊസൂളില്‍ നിന്ന് ഇറാക്കി സേന ഐസിസിനെ തുരത്തിയപ്പോള്‍ കാണാതായ ഇന്ത്യക്കാരുടെ വിവരം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടാരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇറാക്ക് വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: