പാട്ന: ബീഹാറില്‍ മഹാസഖ്യം തകര്‍ച്ചയിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. ഉപമുഖ്യമന്ത്രി തേജസ്വി യാദവിനോട് മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജി ആവശ്യപ്പെട്ടു എന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ നിതീഷിനോട് ഇന്നലെ സംസാരിച്ചിരുന്നു. ഞാന്‍ മുഖ്യമന്ത്രിയാക്കിയ ഒരാളെ എന്തിനാണ് ഞാന്‍ അസ്ഥിരപ്പെടുത്തുന്നത്, തേജസ്വി രാജിവയ്ക്കണമെന്ന ചോദ്യം ഇവിടെ പ്രസക്തമല്ല- ലാലു പറഞ്ഞു. അതേ സമയം തന്നോട് ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് തേജസ്വി യാദവും വ്യക്തമാക്കി.
ലാലുപ്രസാദ് യാദവ്, മകന് തേജസ്വി, മകളും രാജ്യസഭാ എംപിയുമായ മിസ ഭാരതി എന്നിവരുടെ വസതികളില്‍ സിബിഐ റെയ്ഡു നടത്തിയതിനെത്തുടര്‍ന്നാണ് ബിഹാറിലെ മഹാസഖ്യം പിളരാൻ പോകുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വന്നത്.
നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് തേജസ്വി യാദവിനോട് രാജിവയ്ക്കാൻ നിതീഷ് നിര്‍ദേശം നല്കിയിരിക്കുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: