കാട്ടിക്കുളം :പയ്യമ്പള്ളി ജോ ണ് വാഴപ്ലാങ്കുടിയുടെ കയ്ഫലമുള്ള തെങ്ങിന്‍തോട്ടം കഴിഞ്ഞദിവസംരാത്രി കാട്ടനകള്‍ നശിപ്പിച്ചു. പയ്യംമ്പള്ളി, കൂടല്‍ക്കടവ്, ചാലിഗദ്ധ, മുത്തങ്കര എന്നീ പ്രദേശങ്ങളില്‍ കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നത് പതിവാണ്. നിരവധി കര്‍ഷകരുടെ വാഴ, ചേന, കപ്പ തുടങ്ങിയ വിവിധ കൃഷികളാണ് കാട്ടാനക്കൂട്ടം ഇതിനോടകം വ്യാപകമായി നശിപ്പിച്ചത്. സന്ധ്യയായികഴിഞ്ഞാ ല്‍ കാട്ടാനകള്‍ കൂട്ടത്തോടെ ജനവാസകേന്ദ്രത്തിലേക്ക് എത്തുന്നതിനാല്‍ ആര്‍ക്കുംതന്നെ പുറത്തിറങ്ങിനടക്കാനും സാധിക്കാത്ത അവസ്ഥയാണ്. വന്യമൃഗശല്യം തടയാനായി നിര്‍മ്മിച്ച വൈദ്യുതി കമ്പിവേലികള്‍ തകര്‍ത്തും വേലിക്ക് മുകളിലേക്ക് മരങ്ങള്‍ പറിച്ചിട്ടുമാണ് ആനകള്‍ കൃഷിയിടത്തിലേക്കെത്തുന്നത്.
തിരുനെല്ലി, കാട്ടികുളം, പാല്‍വെളിച്ചം പ്രദേശങ്ങളിലും വന്യമൃഗ ശല്യം രൂക്ഷമാവുകയാണ്. ദിവസങ്ങള്‍ മുന്നേയുണ്ടായ ശക്തമായ മഴയിലും കാറ്റിലും സംഭവിച്ച വ്യാപകമായ കൃഷി നാശത്തിന് പുറമേയാണ് കാട്ടാനയുടെ ആക്രമണവും. ലോണെടുത്തുംമറ്റും കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക് താങ്ങാവുന്നതിലും അപ്പുറത്തുള്ള സാമ്പത്തീക ബാധ്യതയാണ് ഇത്തരത്തിലുള്ള കൃഷിനാശം കാരണം ഉണ്ടാവുന്നത്. വന്യജീവിശല്യം നിയന്ത്രിക്കാനായി അനുവദിച്ച ഇടങ്ങളില്‍ റെയില്‍ പ്രതിരോധവേലി ഉടന്‍ നിര്‍മ്മാണം ആരംഭിക്കുക, കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം ഉടന്‍ നല്‍കുക, നിലവിലെ തകരാറിലായ പ്രതിരോധ വേലികള്‍ അറ്റകുറ്റപണികള്‍ നടത്തി മികച്ചതാക്കുക തുടങ്ങിയവയാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: