ഗുരുവായൂര്‍: അഴുക്കുചാല്‍ പദ്ധതിയുടെ പൈപ്പിന്റെ മാന്‍ഹോള്‍ ചോര്‍ന്ന് മലിനജലം പുറത്തേക്കൊഴുകുന്നത് പല തവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയെടുക്കാതിരുന്ന വാട്ടര്‍ അതോറിറ്റി അസി.എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നിലപാടില്‍ പ്രതിഷേധിച്ച് വാര്‍ഡ് കൗണ്‍സിലര്‍ ശോഭ ഹരി നാരായണന്റെ നേതൃത്വത്തില്‍ ബി. ജെ.പി പ്രവര്‍ത്തകര്‍ വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിച്ചു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് മമ്മിയൂര്‍ ക്ഷേത്രത്തിലേക്ക് പോകുന്ന മഞ്ചിറ റോഡും ഔട്ടര്‍ റിങ്ങ് റോഡും കൂടിച്ചേരുന്ന സ്ഥലത്ത് മാന്‍ഹോള്‍ ചോര്‍ന്ന് മലിനജലം റോഡിലേക്കൊഴുകാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയിലേറെയായി. പല തവണ പരാതി പറഞ്ഞിട്ടും നടപടിയെടുത്തില്ല. കഴിഞ്ഞ ദിവസം നേരിട്ട് കണ്ട് പരാതി ബോധിപ്പിച്ചപ്പോള്‍ ഇന്നലെ അറ്റകുറ്റപ്പണി നടത്താമെന്ന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെയും പണി നടക്കാത്തതിനാല്‍ വാട്ടര്‍ അതോറിറ്റി ഓഫീസില്‍ അന്വേഷിച്ചെത്തിയ കൗണ്‍സിലറോട് എഞ്ചിനീയര്‍ ലീവിലാണെന്നാണ് ഓഫീസ് ജീവനക്കാര്‍ പറഞ്ഞത്. അതേ തുടര്‍ന്ന് കൗണ്സിലരുടെ നേതൃത്വത്തില്‍ ബി.ജെ.പി.പ്രവര്‍ത്തകര്‍ ഓഫീസ് ഉപരോധിക്കുകയായിരുന്നു.
ഉച്ചയോടു കൂടി ലീവിലായിരുന്ന എക്സി.എഞ്ചിനീയര്‍ സ്ഥലത്തെത്തി സംഭവസ്ഥലത്ത് പോയി മാന്‍ഹോള്‍ റിപ്പയര്‍ ചെയ്തതിനു ശേഷമാണ് പ്രവര്‍ത്തകര്‍ ഉപരോധം അവസാനിപ്പിച്ചത്. ബി.ജെ.പി.മണ്ഡലം ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, സുമേഷ് തേര്‍ളി, ബാലന് തിരുവെങ്കിടം, ജ്യോതി കൂളിയാട്ട്, അനില്‍ തൂമാട്ട്,ബിജു പാലുവായ്, മനീഷ് കുളങ്ങര, ദീപക് പ്രകാശ്,സൂരജ് താമരയൂര്‍, പ്രഷോബ് മാണിക്കത്ത് എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: