അമ്പലപ്പുഴ: അജ്ഞാത വാഹനമിടിച്ച് യുവാവു മരിച്ച സംഭവത്തില്‍ വാഹനവും ഡ്രൈവറും പോലീസ് കസ്റ്റഡിയില്‍. അ്നപലപ്പുഴ വടക്കു പഞ്ചായത്ത് എസ്എന്‍ കവലയ്ക്കു കിഴക്ക് മാമ്മൂട് ജങ്ഷനു സമീപം പതിമൂന്നില്‍ചിറ വീട്ടില്‍ പുരുഷന്റെ മകന് ഉമേഷ്(31) മരിച്ച സംഭവത്തില്‍ അമ്പലപ്പുഴ വടക്ക് 14-ാം വാര്‍ഡില്‍ ഹരിജന്‍ കോളനിയില്‍ റഹ്്മാന്‍ മന്‍സിലില്‍ അബ്ദുള്‍ റഹ്മാനെ24)യും ഇയാളുടെ ഓട്ടോറിക്ഷയുമാണ് അ്നപലപ്പുഴ പോലീസ് കസ്റ്റഡിയിലുള്ളത്.
ഞായറാഴ്ച രാത്രി പത്തിനാണ് ഉമേഷിനെ വീടിനു സമീപത്തെ റോഡില്‍ മരിച്ച നിലയില്‍ കണ്ടത്. വിദേശത്ത് ജോലി ചെയ്ിതരുന്ന ഉമേഷ് ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് നാലുമാസം മുമ്പാണ് നാട്ടിലെത്തിയത്. അപകടം നടന്ന ദിവസം റോഡിലൂടെ നടന്നുപോയ ഉമേഷ് ബോധമറ്റു നിലത്തു വീണു. ഈസമയം റഹ്്മാന്‍ ഓടിച്ചുവന്ന ഓട്ടോറിക്ഷ ഉമേഷന്റെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. സംഭവം കണ്ടുനിന്ന യുവാക്കള്‍ ഈസമയം ഓട്ടോ തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ പോയി. യുവാക്കള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് റഹ്്മാനെ കസ്റ്റഡിയിലെടുത്തതെന്ന് അമ്പലപ്പുഴ സിഐ ബിജു വി. നായര്‍ പറഞ്ഞു. റഹ്്മാനെ പിന്നീട് താത്കാലിക ജാമ്യത്തില്‍ വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: