ഇടുക്കി: സിപിഎം നേതാവു കൂടിയായ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന് മൂന്നാര്‍ കോളനിയില്‍ കെഎസ്ഇബിയുടെ ഭൂമി കൈയ്യേറിയെന്ന പരാതി ജില്ലാ ആസ്ഥാനത്ത് മുക്കി. ഈ മാസമാദ്യം മൂന്നാര്‍ കോളനി സ്വദേശി ബാലുവാണ് ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന് പരാതി നല്‍കിയത്.
പരാതിയില്‍ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയ സബ് കളക്ടര്‍ രേഖകള്‍ പരിശോധിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ആസ്ഥാനത്തേയ്ക്ക് നല്കി. ഈ ഫയലാണ് മുക്കിയത്. കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ള 843 (എ)യില്‍ ഉള്‍പ്പെട്ട വസ്തുവാണ് എംഎല്‍എ കൈയറിയതെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകളും പരാതിക്കാരന് ആര്‍ഡിഒയ്ക്ക് നല്‍കിയിരുന്നു. ഇവിടെ 16 ഏക്കറാണ് കെഎസ്ഇബിക്കുണ്ടായിരുന്നത്. പലകാലങ്ങളിലായി വസ്തു കൈയ്യേറിയതോടെ എട്ട് ഏക്കര്‍ മാത്രമാണ് ഇപ്പോള്‍ കെഎസ്ഇബിയുടെ പക്കലുള്ളത്.
കൈയേറിയ ഭൂമി സ്വന്തമാക്കാന്‍ എസ്. രാജേന്ദ്രന് കോടതിയെ സമീപിച്ചിരുന്നു. ഒ.എസ് നമ്പര്‍. 82/ 1993 എന്ന കേസ് ചെലവ് സഹിതം ദേവികുളം സബ് കോടതി തള്ളി. 1995 സെപ്തംബര്‍ 13നാണ് വിധി പ്രസ്താവിച്ചത്. 1985 മുതല്‍ രാജേന്ദ്രന് ഹര്‍ജി സമര്‍പ്പിക്കുന്ന അവസരത്തില്‍ വരെ ഭൂമി കൈവശം വച്ചതിന് ഒരു രേഖയുമില്ലെന്ന വിധിപ്പകര്‍പ്പും ബാലു നല്കിയ പരാതിക്കൊപ്പം ആര്‍ഡിഒയ്ക്ക് നല്‍കിയിരുന്നു. മാത്രവുമല്ല ദേവികുളം കോടതിയുടെ വിധിക്കെതിരെ തൊടുപുഴ ജില്ലാ കോടതിയില്‍ നല്കിയ അപ്പീല്‍ തള്ളിയതിനുള്ള രേഖയും ബാലു റവന്യൂ വകുപ്പിന് നല്കി.
തുടര്‍ന്നാണ് ശ്രീറാം വെങ്കിട്ടരാമന് ദേവികുളത്തു നിന്ന് സ്ഥലംമാറുന്നതിന് തൊട്ട് മുന്‍പ്, സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാകളക്ടര്‍ക്ക് ഫയല്‍ കൈമാറിയത്. മൂന്നാര്‍ ഇക്കാനഗറില്‍ രാജേന്ദ്രന് ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്ന വീട് പൊതുമരാമത്ത് വകുപ്പിന്റെ ഭൂമി കൈയേറിയാണെന്ന വാര്‍ത്ത നേരത്തെ പുറത്ത്വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: