കുമളി: കട്ടപ്പന ഡ്രഗ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ കുമളിയിലും പരിസരത്തുമുള്ള വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ രണ്ടര ലക്ഷം രൂപ വിലവരുന്ന വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും ആയുര്‍വ്വേദ മരുന്നുകളും പിടിച്ചെടുത്തു.
തിരുവനന്തപുരം ഡ്രഗ്സ് കണ്ട്രോളര് ഓഫീസില്‍ നിന്നും ലഭിച്ചു നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കട്ടപ്പന ഡ്രഗ് ഇന്‍സ്പെക്ടര്‍ മാര്ട്ടിന് ജോസഫ്, എറണാകുളം ആയുര്‍വ്വേദ ഡ്രഗ് ഇന്‍സ്പെക്ടര്‍ ജയ.വി.ദേവ്, ശ്രീധര്‍, ആദിത്യ എന്നിവര്‍ കുമളിയിലും പരിസരത്തുമുള്ള വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയത്. കുമളി ഗ്രീന്‍വാലി സ്പൈസസ് ഗാര്‍ഡനില്‍ നിന്നും വ്യാജ ഫേസ് വാഷ്, ഷാംപുവും, കുങ്കുമപ്പൂവ് നിര്‍മ്മിതം എന്ന പേരില്‍ വിറ്റഴിച്ചിരുന്ന ഉല്പന്നങ്ങളും പിടിച്ചെടുത്തു.
പിടിച്ചെടുത്ത ഉല്പന്നങ്ങളില് പലതിലും നിര്‍മ്മാണ തീയ്യതിയൊ ഉല്പന്നങ്ങളുടെ കാലാവധിയൊ വിലയൊ രേഖപ്പെടുത്തിയിരുന്നില്ല. പുറ്റടിയിലെ തേക്കടി സ്പൈസസ് ഗാര്‍ഡനില്‍ നിന്നും വ്യാജ ആയുര്‍വ്വേദ ലൈംഗിക ഉത്തേജക മരുന്നുകളും സംഘം പിടിച്ചെടുത്തു.
പരിശോധന നടക്കുന്നതറിഞ്ഞ് നിരവധി സ്ഥാപനങ്ങളാണ് ഇന്നലെ അടഞ്ഞ് കിടന്നത്. കഴിഞ്ഞ ദിവസം തേക്കടി റോഡിലെ കടയില്‍ നിന്നും വ്യാജ ഉല്പന്നങ്ങള് പിടിച്ചെടുത്തിരുന്നു. മരുന്ന് വിറ്റഴിച്ച സ്ഥാപനങ്ങള്‍ക്കെതിരെ ഡ്രഗ്സ് ആന്‍ഡ് കോസ് മെറ്റിക് ആക്ട് പ്രകാരം കേസെടുത്തു. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുവാനാണ് ഡ്രഗ്സ് കണ്ട്രോള് വിഭാഗത്തിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: