കണ്ണൂര്‍: സ്ത്രീസംരക്ഷണ നിയമങ്ങളുടെ വ്യാപക ദുരുപയോഗം തടയാന്‍ പാര്‍ലമെന്റ് നിയമനിര്‍മ്മാണം നടത്തണമെന്നും വ്യാജ പരാതി നല്‍കുന്നവര്‍ക്കെതിരെ ലിംഗഭേദമെന്യേ കര്‍ശന നടപടി സ്വീകരിക്കണമെന്നും കണ്ണൂരില്‍ ചേര്‍ന്ന ജനമിത്രം ജനകീയ വേദി യോഗം ആവശ്യപ്പെട്ടു.
കുടുംബബന്ധങ്ങള്‍ അതിവേഗം തകര്‍ന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത് കുടുംബ സംരക്ഷണം ഉറപ്പുവരുത്താന്‍ കുടുംബ കമ്മീഷന് രൂപീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഭര്‍ത്താവിന്റെകൂടെ ഭര്‍തൃഗൃഹത്തില്‍ താമസിക്കുന്ന സ്ത്രീക്ക് ചെലവിന് കൊടുക്കാനുള്ള വിധി നീതിന്യായ കോടതിയില്‍നിന്ന് ഉണ്ടായത് പരിതാപകരമാണ്. ഇത്തരം വിധികള്‍ കുടുംബ ബന്ധങ്ങള്‍ കേവലം യാന്ത്രികമാക്കും. അന്യന്റെ കുട്ടിക്ക് ചെലവിന് കൊടുക്കാനുള്ള വിധിയും കാടത്തമാണ്.
ഇത്തരം വിധികള്‍ കുടുംബന്ധങ്ങള്‍ തകരാന്‍ മാത്രമേ ഉപകരിക്കൂ. വനിതാ കമ്മീഷന് പുരുഷ പീഠനസ്ഥാപനമായി മാറരുതെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു ആറാംചേരി, ടി.വി.ഗംഗാധരന്, കെ.നിധീഷ്, ടി.തങ്കമണി, കെ.ദിനേശന്, ഇ.കെ. പ്രജീഷ്, സണ്ണി തോമസ്, ഒ.ടി.ഗോവിന്ദന് എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് വി.വി.പ്രഭാകരന് അധ്യക്ഷത വഹിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: