പണ്ടു മുതലേ പിണറായിക്കു സ്വന്തമാണ് പൊളിറ്റ് ബ്യൂറോ എന്നാണ് വെപ്പ്. പ്രകാശ് കാരാട്ട് സിപിഎം ദേശീയ സെക്രട്ടറിയായിരിക്കുമ്പോള്‍ പിണറായിക്കു വലിയ പിടിപ്പായിരുന്നു പിബിയില്‍. പിണറായി പറഞ്ഞാല്‍ എന്തും നടക്കുംപിബിയുടെ ചെല്ലും ചെലവും നടത്തിയിരുന്ന ആളോടല്ലേ കൂടുതല്‍ കൂറുണ്ടാകൂ. വിഎസിനെ അങ്ങനെയാണ് കുറെക്കാലം ഇരുത്തിയത്. ഇപ്പഴും ആ പിടിപ്പിനു് അയവൊന്നും ഉണ്ടായിട്ടില്ല.
പിണറായി സര്‍ക്കാരിനെതിരെ ഭരണ പരിഷ്ക്കാര കമ്മീഷന് ചെയര്‍മാനായ വി.എസ്. അച്യുതാനന്ദന് നല്കിയ പരാതികള്‍ പി.ബി പരിശോധിക്കുമെന്നാണ് പറയുന്നത്. മൂന്നാര്‍ കയ്യേറ്റം,ജിഎസ്ടി,ദേവികുളം സബ് കളക്റ്റര്‍ ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് തുടങ്ങിയ പ്രശ്നങ്ങളില്‍ സര്‍ക്കാരെടുത്ത തീരുമാനങ്ങള്‍ ജനവിരുദ്ധമായിപ്പോയി എന്ന നിലയിലുള്ള പരാതികളാണ് വി.എസ് നല്‍കിയിട്ടുളളത്. സര്‍ക്കാരിന് ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തു ഉയരാന്‍ കഴിഞ്ഞിട്ടില്ല എന്നും മറ്റുമുള്ള രൂക്ഷ വിമര്ശനങ്ങള്അദ്ദേഹം ഉയര്ത്തിയിരിക്കകയാണ്. ഇൗ പരാതികളെല്ലാം പി.ബി പരിശോധിക്കുമെന്നാണ് പറയുന്നത്.
പറഞ്ഞു വരുമ്പോള്‍ പരാതി വി.എസും പിണറായിയും തമ്മിലുള്ള പോരായിത്തീരും. അധികാരത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ വി.എസിനു മുകളിലാണ് പിണറായിയുടെ സ്ഥാനം. വി.എസിനു കിട്ടിയിരിക്കുന്ന ഇന്നത്തെ പദവി പിണറായി വിജയന്റെകൂടി സൗജന്യമാണ്. ഇപ്പോള്‍ കാരാട്ടിന് പ്രകാശമില്ലെങ്കിലും പാരപ്പണിയില് ഇന്നും വിദഗ്ധന്‍ തന്നെയാണ് കക്ഷി. യെച്ചൂരിക്കു തന്നെ പണികിട്ടിയിരിക്കുന്ന സമയമാണ്.
യെച്ചൂരി വി.എസിന്റെ ആളാണെന്നാണ് വെപ്പ്.എന്നുവെച്ചാല്‍ പിണറായിയുടെ മിത്രമല്ല എന്നും വേണമെങ്കില്‍ പറയാം. അങ്ങനെ വരുമ്പോള്‍ എങ്ങനെയാണ് പി.ബി പരാതി പരിശോധിക്കുക. വി.എസിന്റെ സമാധാനത്തിനു വേണമെങ്കില്‍ പരിശോധിച്ചേക്കാം. പക്ഷേ നടപടി…തനിക്കെതിരെ നടപടി വേണമെന്നു പിണറായി ആവശ്യപ്പെടുമോ. ഇതെന്തൊരു കോമഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: