ന്യൂദൽഹി: അതിർത്തിയിലെ ഇന്ത്യൻ സേനയുടെ വിവരങ്ങൾ ചോർത്താൻ പാക്ക് ചാരന്മാർ ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി കിരൺ റിജ്ജു. ഉന്നത ഉദ്യോഗസ്ഥരെന്ന വ്യാജേന ഇന്ത്യ–പാക്ക് അതിർത്തിയിലെ സേനാവിന്യാസത്തെക്കുറിച്ചു മനസ്സിലാക്കാനായിട്ടാണ് പാക്കിസ്ഥാൻ ചാരന്മാർ ഫോണിൽ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിരോധ വകുപ്പിലെയും ജില്ലാ ഭരണകൂടത്തിലെയും ഉന്നത ഉദ്യോഗസ്ഥരാണെന്നു സ്വയം പരിചയപ്പെടുത്തിയാണു വിവരം ചോർത്താൻ ശ്രമിക്കുന്നത്. ഫോൺ കോളുകൾ രാജസ്ഥാനിലെ ബാർമർ, ജയ്സാൽമർ, ശ്രീഗംഗാനഗർ ജില്ലകളിലെ സർക്കാർ ഓഫിസുകളിലേക്കു എത്തിയിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. പോസ്റ്റ് ഓഫിസുകളിലും റെയിൽവേ, റവന്യു വകുപ്പ് ഓഫിസുകളിലും സ്കൂളുകളിലും വിളിക്കാറുണ്ട്.
അതിർത്തിയിലെ സേനാവിന്യാസം പോലെയുള്ള സുപ്രധാന വിവരങ്ങൾ അറിയാവുന്ന ഉദ്യോഗസ്ഥർക്കു ജാഗ്രതാ നിർദേശങ്ങൾ നൽകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: