കരുനാഗപ്പള്ളി: കെഎസ്ആര്‍ടിസിയിലെ പുതിയ പരിഷ്ക്കാരങ്ങള്‍ ജീവനക്കാരെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലാക്കിയെന്ന് ജീവനക്കാര്‍ പരാതിപ്പെടുന്നു.
ഡബിള്‍ഡ്യൂട്ടി സംവിധാനം നിര്‍ത്തലാക്കിയതോടെ ജീവനക്കാരുടെ ശമ്പളത്തില്‍ 6000 മുതല്‍ 8000 രൂപ വരെ കുറവ് അനുഭവപ്പെടുന്നു. എല്ലാദിവസവും ഓഫീസില്‍ എത്തുന്ന ജീവനക്കാര്‍ക്ക് പല ദിവസങ്ങളിലും ഡ്യൂട്ടി ലഭിക്കാതെ തിരികെ പോകേണ്ടി വരുന്നു. അങ്ങനെയുള്ള ദിവസങ്ങളിലെ ശമ്പളം ലഭിക്കാറില്ല എന്നും ജീവനക്കാര്‍ പറയുന്നു. സോണല്‍ ഓഫീസില്‍ നിന്നും ഓരോ ദിവസവും ഇറക്കുന്ന സര്‍ക്കുലറുകളില്‍ കൂടിയോ ഫോണിലൂടെയോ ഉള്ള നിര്‍ദ്ദേശ പ്രകാരമാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. കെഎസ്ആര്‍ടിസി നടപ്പിലാക്കായ പരിഷ്ക്കാരത്തെ കുറിച്ച് ജീവനക്കാര്‍ക്ക് ഒരു ധാരണയുമില്ല.
ഉള്ള ശമ്പളം കൃത്യമായി ലഭിയ്ക്കാറില്ല, സ്കൂള്‍ തുറന്ന സമയത്തു പോലും ശമ്പളം കിട്ടാതെ കടം വാങ്ങേണ്ട സ്ഥിതിയാണുണ്ടായത്. പരിഷ്ക്കാരങ്ങള്‍ക്ക് ജീവനക്കാര്‍ എതിരല്ല എന്ന് പറയുമ്പോഴും മറ്റു വകുപ്പുകളില്ലുള്ള ജോലി സുരക്ഷിതത്വം കെഎസ്ആര്‍ടിസിയില്‍ ഇല്ലെന്നും ജീവനക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: