കോയമ്പത്തൂര്‍: ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ.സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ മണ്ഡലത്തിലെ ജലസംഭരണിയുമായി ബന്ധപ്പെട്ട് നടക്കുന്ന സമരത്തില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം കോയമ്പത്തൂരില്‍ നിന്നും സേലത്തേയ്ക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അറസ്റ്റ്. സ്റ്റാലിനൊപ്പം ഉണ്ടായിരുന്ന നൂറോളം ഡിഎംകെ പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു.
മുഖ്യമന്ത്രിയുടെ മണ്ഡലമായ സേലത്തെ കച്ചരായന്‍ തടാകത്തിലെ ചെളി നീക്കുന്നതുമായി ബന്ധപ്പെട്ട് ഡിഎംകെ, എഐഎഡിഎംകെ പ്രവര്‍ത്തകര്‍ തമ്മില്‍ അടുത്തിടെ പോര് രൂക്ഷമായിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശം സന്ദര്‍ശിക്കണമെന്ന് ഡിഎംകെ നേതാക്കള്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്റ്റാലിന് സേലത്തേയ്ക്ക് യാത്രതിരിച്ചത്.
സ്റ്റാലിന്റെ സന്ദര്‍ശനം പ്രദേശത്തെ കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് നയിക്കുമെന് പോലീസ് അറിയിച്ചു. പോലീസിന്റെ ആവശ്യം നിരസിച്ചതോടെ പോലീസ് അറസ്റ്റിന് നിര്‍ബന്ധിതരാവുകയായിരുന്നു.
സ്റ്റാലിനെ അറസ്റ്റ് ചെയ്തതോടെ തടിച്ചുകൂടിയ നൂറുകണക്കിന് ഡിഎംകെ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു നീക്കി. വൈകിട്ട് സേലത്ത് സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ മനുഷ്യച്ചങ്ങലയും പ്രതിഷേധവും സംഘടിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: