പാട്ന: ലാലു പ്രസാദ് യാദവിനും താന്‍ വഞ്ചിച്ചെന്നു പറഞ്ഞ രാഹുല്‍ ഗാന്ധിക്കും തക്കസമയത്ത് ചുട്ടമറുപടി നല്‍കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇവരുന്നയിച്ച സകല ആരോപണങ്ങള്‍ക്കും മറുപടി നല്‍കും.
ബിജെപിക്ക് ഒപ്പം ചേരാനുള്ള തീരുമാനം സംസ്ഥാനത്തിന്റെ താല്പര്യം കണക്കിലെടുത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബീഹാര്‍ മുഖ്യമന്ത്രിയായി ആറാമത് തവണ സത്യപ്രതിജ്ഞ ചെയ്ത ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നിതീഷ്.
ജനങ്ങളോടാണ് എന്റെ പ്രതിബദ്ധത. ബീഹാറിന്റെ വികസനമാണ് എന്റെ ലക്ഷ്യം. കൂട്ടായ തീരുമാനമാണെടുത്തത്. ബീഹാറിലെ ജനങ്ങളെ തുടര്‍ന്നും സേവിക്കും- അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: