ചേര്‍ത്തല: പതിനൊന്നാംമൈല്‍ മുട്ടത്തിപ്പറമ്പ് റോഡില്‍ കുഴികള്‍ നിറഞ്ഞു. നടുവൊടിഞ്ഞ് യാത്രക്കാര്‍. ഭജനമഠം, പള്ളിക്കവല, പോറ്റിക്കവല, മില്ല് ജംഗ്ഷന്, മുട്ടത്തിപ്പറമ്പ് അങ്ങാടിക്ക് കിഴക്ക്ഭാഗം എന്നിവിടങ്ങളിലാണ് റോഡ് തകര്‍ന്ന് യാത്ര ദുസഹമായത്.
ചിലയിടങ്ങളില്‍ റോഡിന് നടുവില്‍ അഗാധ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതോടെ അപകടങ്ങളും പതിവായി. ഇരുചക്രവാഹന, കാല് നടയാത്രക്കാരാണ് അപകടത്തില്‍പെടുന്നവരിലേറെയും. മാസങ്ങള്‍ക്ക് മുന്‍പ് അറ്റകുറ്റപണി ചെയ്ത റോഡാണ് മഴ കടുത്തതോടെ തകര്‍ന്നത്. നിര്‍മാണത്തിലെ അപാകതയാണ് റോഡ് പൊട്ടിത്തകരുന്നിന് കാരണമായതെന്നാണ് വിമര്‍ശനം ഉയരുന്നത്.
വെളിച്ചം കുറവായതിനാല്‍ രാത്രി കാലങ്ങളില്‍ കുഴികളില്‍ വീണ് നിരവധി യാത്രക്കാര്ക്കാണ്് പരുക്കേല്‍ക്കുന്നത്. താലൂക്കിന്റെ പടിഞ്ഞാറന്‍ മേഖലയിലുള്ളവര്‍ക്ക് തണ്ണീര്‍മുക്കം, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുവാനുള്ള എളുപ്പവഴിയാണ് റോഡ്.
നിര്‍മാണ സാമഗ്രികള്‍ എത്തിയിട്ടുണ്ടെന്നും മഴമാറിയെങ്കിലേ അറ്റകുറ്റപ്പണി നടത്തുകയുള്ളു എന്നുമാണ് ബന്ധപ്പെട്ട അധികാരികളുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: