കൊല്‍ക്കത്ത: രാഷ്ട്രപതിയായി ചുമതലയേറ്റ രാംനാഥ് കോവിന്ദിന് ലഭിച്ച ആദ്യ നിവേദനം കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി സി.എസ്. കര്‍ണ്ണന്റെത്.
സുപ്രീംകോടതി ആറുമാസത്തേയ്ക്ക് ശിക്ഷിച്ചതിനെത്തുടര്‍ന്ന് ജയിലില്‍ കഴിയുന്ന കര്ണ്ണന് ശിക്ഷ ഇളവ് ചെയ്ത് ജയില്‍ മോചിതനാകുന്നതിനായിട്ടാണ് രാഷ്ട്രപതിക്ക് നിവേദനം നല്‍കിയത്. അദ്ദേഹത്തിന്റെ അഭിഭാഷകന് വഴിയാണ് നിവേദനം രാഷ്ട്രപതിക്ക് നല്‍കിയത്. നിവേദനം ലഭിച്ചകാര്യം രാഷ്ട്രപതിയുടെ ഓഫീസ് സ്ഥിരീകരിച്ചു.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 72 പ്രകാരമാണ് നിവേദനം നല്‍കിയിരിക്കുന്നത്. മെയ് 9നാണ് ജസ്റ്റീസ് കര്‍ണ്ണനെ ആറുമാസത്തെ തടവ് ശിക്ഷയ്ക്ക് സുപ്രീംകോടതി വിധിച്ചത്. പിന്നീട് ഒളിവില്‍ പോയ കര്ണ്ണന് ഹൈക്കോടതിയില്‍ നിന്നും വിരമിച്ചതും ഒളിവില്‍ വച്ച് തന്നെയായിരുന്നു.
ജൂണ്‍ 20ന് തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ വച്ചാണ് കര്ണ്ണന് അറസ്റ്റിലാവുന്നത്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു സിറ്റിങ് ജഡ്ജിയെ സുപ്രീംകോടതി ശിക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: