ശബരിമല: കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശിദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ 30 കോടി രൂപയുടെ വികസന പ്രവൃത്തികള്‍ക്ക് ഭരണനാനുമതി നല്കി.
പമ്പയില്‍ 5 എംഎല്‍ഡി കപ്പാസിറ്റിയുള്ള സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രോജക്ട് (എസ്റ്റിപി) റിപ്പോര്‍ട്ടിനും അംഗീകാരമായി. ശബരിമല മാസ്റ്റര്‍ പ്ലാന്‍ കമ്മിറ്റി ചെയര്മാന് കെ. ജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല മാസ്റ്റര്‍പ്ലാന്‍ യോഗത്തിലാണ് തീരുമാനം. തീര്‍ത്ഥാടനകാലം തുടങ്ങുംമുമ്പ് 1,23,000 ചതുരശ്ര അടിയിലുള്ള അന്നദാനമണ്ഡപം പൂര്‍ത്തിയാക്കും.
നിലയ്ക്കലില്‍ 50 ലക്ഷം ലിറ്റര്‍ വാട്ടര്‍ ടാങ്കും ശുചീകരണപ്ലാന്റും നിര്‍മ്മിക്കും. വൈദ്യുതി ബോര്‍ഡുമായി ചേര്‍ന്ന് നിലയ്ക്കലില്‍ 4 മെഗാവാട്ട് വൈദ്യുതി സൗരോര്‍ജ്ജത്തില്‍നിന്ന് ഉത്പാദിപ്പിക്കും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, ദേവസ്വം ബോര്‍ഡ് മെമ്പര്‍ അജയ് തറയില്‍, ദേവസ്വം കമ്മീഷണര്‍ സി.പി. രാമരാജ പ്രേമപ്രസാദ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: