തൃശൂര്‍: നവംബര്‍ 31 നകം മാലിന്യ പ്രശ്നം സമൂലം പരിഹരിക്കുമെന്ന് കോര്പ്പറേഷന് പ്രഖ്യാപനം. എല്‍ഡി.എഫ് അധികാരത്തില്‍ വന്ന ഉടനെ പ്രഖ്യാപിച്ചതാണെങ്കിലും രണ്ടുവര്‍ഷമായി ഒന്നും നടന്നില്ലെന്ന് പ്രതിപക്ഷം. മാലിന്യപ്രശ്ന പരിഹാരത്തിനുള്ള കഴിഞ്ഞ രണ്ടുവര്‍ഷത്തെ ബജറ്റ് നിര്‍ദ്ദേശങ്ങളും ഹരിതകേരളം പദ്ധതിയില്‍ ശുചിത്വമിഷന്റെ നിര്‍ദ്ദേശങ്ങളും നടപ്പാക്കുന്നതുസംബന്ധിച്ച് അജണ്ടവെച്ച് നടന്ന കൗണ്‍സില്‍ ചര്‍ച്ചയിലാണ് പ്രഖ്യാപനവും വിമര്‍ശനവും.
മാലിന്യ മാനേജ്മെന്റ് ഫലപ്രദമല്ലെന്ന സ്വയം വിമര്‍ശനത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രശ്നപരിഹാരത്തിനുള്ള ഭരണപക്ഷ നീക്കങ്ങള്‍ക്ക് പ്രതിപക്ഷം പിന്തുണ വാഗ്ദാനം ചെയ്തു. അതേസമയം നടക്കാത്ത സ്വപ്നമാണ് ഭരണപക്ഷത്തിന്റെതെന്ന് പ്രഖ്യാപനങ്ങളെ വിമര്‍ശിച്ചു.
സെപ്തംബര്‍ 30നകം ഹോട്ടലുകള്‍, ഓഡിറ്റോറിയങ്ങള്‍, ഷോപ്പിങ്ങ് മാളുകള്‍, ഒക്ടോബര്‍ 31നകം വീടുകള്‍, നവംബര്‍ 31നകം ഫ്ളാറ്റുകള്‍ എന്നിവിടങ്ങളില്‍ മാലിന്യ സംസ്കരണ സംവിധാനം നടപ്പാക്കുമെന്നാണ് ഭരണപക്ഷം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: