ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരോടുള്ള ജീവനക്കാരുടെ പെരുമാറ്റം മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞദിവസം ക്ഷേത്രദര്‍ശനത്തിനെത്തിയ ഭക്തയെ തള്ളിയിട്ട് തുടയെല്ലുപൊട്ടിയ സംഭവത്തിന്റെ ചൂടാറും മുമ്പ് ഇന്നലെ ക്ഷേത്രദര്‍ശനത്തിനെത്തിയ ഒരുഭക്തനോട് ടിക്കറ്റ് കൗണ്ടറിലെ ജീവനക്കാരനും തട്ടിക്കയറി. നിവേദ്യംകഴിഞ്ഞ അടയ്ക്കുള്ള ഒരുടിക്കറ്റില് എത്ര അടകിട്ടുമെന്ന ഭക്തന്റെ ന്യായമായ ചോദ്യത്തിന് വ്യക്ത മായ മറുപടി പറയാതെ ജീവനക്കാരന് ഭക്തനോട് അറിയില്ലെന്ന് പറഞ്ഞതാണ് ക്ഷേത്രത്തിലെ പുതിയ വിവാദം. അതറിയണമെങ്കില്‍ പ്രസാദകൗണ്ടറില്‍ അന്വേഷിക്കാനാണ് ജീവനക്കാരന് നിര്‍ദ്ദേശിച്ചത്. ഒരു ടിക്കറ്റില്‍ എത്ര അടകിട്ടുമെന്നറിയാത്തതിനാലാണ് അന്വേഷിക്കുന്നതെന്ന ഭക്തന്റെ ചോദ്യത്തിന് ക്ഷുഭിതനായാണത്രെ ജീവനക്കാരന് പ്രതികരിച്ചത്. ഈ സമയം ടിക്കറ്റ് കൗണ്ടറില്‍ തീരെ തിരക്കില്ലാതിരുന്നിട്ടും ഭക്തന്റെ സംശയത്തിന് ജീവനക്കാരന് മറുപടി പറയാന്‍ തയ്യാറായില്ല.
ദൂരദേശങ്ങളില്‍ നിന്നുമെത്തുന്ന ഭക്തരില്‍ പലരും സമയകുറവുമൂലവും, അറിവില്ലായ്മ കൊണ്ടും ഇത്തരം സംഭവങ്ങള്‍ ബന്ധപ്പെട്ടവരോട് പരാതി പറയാത്തതാണ് ജീവനക്കാരില്‍നിന്നും വീണ്ടും ഇത്തരം മോശമായ പെരുമാറ്റമുണ്ടാകുന്നതെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: