തൃപ്രയാര്‍: സംവരണമുണ്ടായിട്ടും ഈഴവസമൂഹം മുഖ്യധാരയിലേക്ക് എത്തുന്നില്ലെന്നും സംവരണമില്ലാത്ത സമുദായങ്ങള്‍ ഉന്നതഉദ്യോഗങ്ങള് നേടിയെടുക്കുമ്പോള്‍, ഈഴവരില്‍ 50ല്‍ കേവലം 8 പേര്‍ക്ക് മാത്രമാണ് ജോലി നേടാന്‍ സാധിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വീടില്ലാത്തവര്‍ ഈഴവരാണെന്നും സാമൂഹ്യനീതിക്കുവേണ്ടിയാണ് താന്‍ ജാതി പറയുന്നതെന്നും ഈഴവര്‍ ഒറ്റക്കെട്ടായി നില്‍ക്കാത്തതുകൊണ്ട് ഈ അവസ്ഥ വന്നതെന്നും വെള്ളാപ്പള്ളി കൂട്ടിചേര്‍ത്തു.
നാട്ടിക എസ്.എന്‍.ഡി.പി. യൂണിയന് സംഘടിപ്പിച്ച മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്. നാട്ടിക യൂണിയന് പ്രസിഡണ്ട് ഉണ്ണികൃഷ്ണന് തഷ്ണാത്ത് അധ്യക്ഷത വഹിച്ചു. മോഹനന് കണ്ണംപുള്ളി, ജയന്തന് പുത്തൂര്‍, സുധീപ്മാസ്റ്റര്, യമുന രവീന്ദ്രന്, ശ്രീജ മൗസ്മി, പ്രകാശ് കടവില്‍, പ്രശാന്ത് മേനോത്ത്, ജയറാം കടവില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: