ഗുരുവായൂര്‍: ദര്‍ശനത്തിനു വന്ന വയോധികയായ ഭക്തയെ തള്ളിയിട്ട് കാലൊടിച്ച ക്ഷേത്രം കാവല്‍ക്കാരനും ഇയാളെ സഹായിക്കാന്‍ ശ്രമിച്ച ജീവനക്കാര്‍ക്കുമെതിരെ ആക്രമിക്കപ്പെട്ട കുഞ്ഞി ലക്ഷ്മി അമ്മയുടെ ബന്ധുക്കള്‍ പരാതി നല്കി.സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്, വനിതാ കമ്മീഷന്, മുഖ്യമന്ത്രി പിണറായി വിജയന് ,ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്, ആരോഗ്യ മന്ത്രി ശൈലജ, ആരോഗ്യ വകുപ്പ് സെക്രട്ടറി, തൃശൂര്‍ എസ്.പി., ഗുരുവായൂര്‍ എ .സി .പി ,ദേവസ്വം കമ്മീഷണര്‍, ജില്ലാ കളക്ടര്‍, ആര്.ഡി.ഒ.പൊന്നാനി എം.എല്‍.എ.യും നിയമസഭാ സ്പീക്കറുമായ പി.ശ്രീരാമകൃഷ്ണന്, ഗുരുവായൂര്‍ എം. എല്‍. എ. കെ.വി.അബ്ദുള്‍ ഖാദര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.ദര്‍ശനത്തിനു വന്ന ഭക്തയെ തളളിയിട്ട് കാലൊടിച്ച ദേവസ്വം കാവല്ക്കാരന് ശിവശങ്കരന് ,പോലീസ് അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ച ഡോ.സവിത, ദേവസ്വം ഇന്‍ഷുറന്‍സ് വിഭാഗം ജീവനക്കാരി ജയശ്രീ എന്നിവര്‍ക്കെതിരെയാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: