ചെറുപുഴ: ചെറുപുഴ കര്‍ണ്ണാടക വനത്തില്‍ നിന്നും കാര്യങ്കോടു പുഴ കടന്നെത്തിയ കാട്ടാന ചെറുപുഴ ഇടവരമ്പില്‍ വ്യാപകമായി കൃഷി നശിപ്പിച്ചു. ഇടവരമ്പിലെ കുറ്റിയാത്ത് അഗസ്റ്റ്യന്‍, കോച്ചേരിപടവില്‍ ആന്റണി എന്നിവരുടെ തെങ്ങ്, കമുക്, വാഴ എന്നിവയാണ് നശിപ്പിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ കൃഷിയിടത്തില്‍ ശബ്ദം കേട്ട് പുറത്തിറങ്ങിയ അഗസ്റ്റ്യന്‍ കൃഷി നശിപ്പിക്കുന്ന ആനയെ നേരിട്ടുകാണുകയും ഉടന്‍ തന്നെ അയല്‍ക്കാരെ വിവരം അറിയിക്കുകയുമായിരുന്നു. പാട്ടകൊട്ടിയും പന്തം കത്തിച്ചും ആനയെ പിന്നീട് ഓടിച്ചു. വന്യമൃഗശല്യത്തില്‍ നിന്നും കൃഷിയിടങ്ങളെ രക്ഷിക്കാന്‍ നിര്‍മ്മിച്ച സോളാര്‍ വേലികള്‍ ആവശ്യമായ സംരക്ഷണം ലഭിക്കാത്തതിനാല്‍ പ്രവര്‍ത്തന രഹിതമായതാണ് ആനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളിലിറങ്ങാന്‍ കാരണം. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത്, വൈസ് പ്രസിഡന്റ് വി.കൃഷ്ണന് മാസ്റ്റര്‍, സ്ഥിരം സമിതിയംഗം ഡെന്നി കാവാലം, മറിയാമ്മ അമ്പാട്ട്, വില്ലേജ് അധികൃതര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: