കോട്ടയം: സ്വകാര്യ ആശുപത്രിയില്‍ പേസ്മേക്കര്‍ ശസ്ത്രക്രിയക്ക് വിധേയനായ ഹയര്‍സെക്കന്ററി അദ്ധ്യാപകന് ചെലവായ തുക നല്കുന്നതു സംബന്ധിച്ച് 45 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പൊതു വിദ്യാഭ്യാസ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി. കമ്മീഷന് അംഗം കെ. മോഹന്‍കുമാറിന്റേതാണ് ഉത്തരവ്. പാമ്പാടി പി.വി.ജി.എച്ച്.എസ് ഹയര്‍സെക്കന്ററി സ്കൂളില്‍ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകനായ തോമസ് ജേക്കബ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. എറണാകുളം അമൃത ആശുപത്രിയിലാണ് അദ്ദേഹം ശസ്ത്രക്രിയക്ക് വിധേയനായത്. 2015 ഡിസംബര്‍ 23 ന് ശസ്ത്രക്രിയ നടന്നിട്ടും ഇതുവരെയും തുക അനുവദിച്ചില്ലെന്നാണ് പരാതി. ആരോഗ്യവകുപ്പ് 84951 രൂപ ശുപാര്‍ശ ചെയ്തതായി ഹയര്‍ സെക്കന്ററി ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു. എന്നാല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിച്ചതിനാല്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. സര്‍ക്കാര്‍ അനുമതി ലഭിക്കുന്ന മുറയ്ക്ക് നടപടികള്‍ സ്വീകരിക്കുമെന്ന് ഡയറക്ടറുടെ റിപ്പോര്ട്ടില്പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: