ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ അനൗദ്യോഗിക യാത്രയ്ക്ക് ഉപയോഗിച്ച ഇന്ത്യന്‍ എയര്‍ഫോഴ്സ് വിമാനത്തിന്റെ വാടകയായി 89 ലക്ഷം രൂപ നല്കി. പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങളാണ് ഇതുസംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്.
വ്യോമസേനയുടെ വിമാനമുപയോഗിച്ച് മോദി ഇതുവരെ 128 യാത്രകളാണ് നടത്തിയത്. ഇതില്‍ ഭൂരിഭാഗവും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യാത്രകളാണ്. 2014 മെയ് മുതല്‍ 2017 ഫെബ്രുവരി വരെയുള്ള കാലയളവില്‍ ഉത്തര്‍പ്രദേശ്, ബീഹാര്‍ പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ്, ആസാം എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഈ യാത്രകള്‍.
വിവരാവകാശ നിയമം വഴി എയര്‍ഫോഴ്സ് മുന്‍ റിട്ട. കമാന്‍ഡര്‍ ലോകേഷ് കെ. ബത്ര ഉന്നയിച്ച ചോദ്യത്തിനാണ് ഈ മറുപടി നല്‍കിയത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് ഔദ്യോഗികാവശ്യങ്ങള്‍ക്ക് വിമാനം ഉപയോഗിക്കാം. അനൗദ്യോഗിക യാത്രകള്‍ക്ക് കൂലി ഈടാക്കുമെന്നും 1999 ലെ നിയമത്തില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: