തിരുവനന്തപുരം: എന്‍ജിനീയറിംഗ് പഠനത്തില്‍ ക്രെഡിറ്റുകളുടെ എണ്ണം കുറയ്ക്കുമെന്ന് ആള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യുക്കേഷന്‍ ചെയര്മാന് ഡോ. അനില്‍ സഹസ്ര ബുദ്ധെ പറഞ്ഞു. ഈ വര്‍ഷം മുതല്‍ ക്രെഡിറ്റ് കുറച്ച് പാഠ്യപദ്ധതിയില്‍ അഴിച്ചുപണി വരുത്തും. ഇത് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു വര്‍ഷം 50 ക്രെഡിറ്റ് എന്ന നിലയില്‍ നാലുവര്‍ഷം കൊണ്ട് 200 ക്രെഡിറ്റാണ് നിലവില്‍ വേണ്ടത്. പ്രതിവര്‍ഷം 10 ക്രെഡിറ്റ് വീതം കുറച്ച് 160 ആയി ചുരുക്കുമെന്നും മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. ബി ടെക്ക് പഠനത്തിന്റെ ഭാരം കൂടിയതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് സമ്മര്ദ്ദമേറെയുണ്ട്. നിലവില്‍ പഠനത്തിനല്ലാതെ മറ്റൊന്നിനും സമയമില്ല. വിദ്യാര്‍ഥികള്‍ കൂടുതല്‍ സാമൂഹ്യബോധ്യത്തോടെ വളരേണ്ടത് അത്യാവശ്യമാണ്. രാഷ്ട്രം നേരിടുന്ന വെല്ലുവിളികള്‍ കുട്ടികളും അറിഞ്ഞിരിക്കണം. പഠനഭാരം ഏറിയാല്‍ സാമൂഹ്യ ഇടപെടലുകള്‍ വിദ്യാര്‍ഥികള്‍ക്ക് അന്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
എഐസിടിഇ രൂപം നല്‍കിയിരിക്കുന്ന പ്ലാറ്റ്ഫോമില്‍ നിന്ന് കുട്ടികള്‍ക്ക് ഇഷ്ടമുള്ള വിഷയത്തില്‍ സ്വതന്ത്രമായി ക്രെഡിറ്റ് നേടാം. പരമ്പരാഗത പരീക്ഷാരീതിക്ക് മാറ്റം വരുത്തും. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് പകരം കുറച്ചു ചോദ്യങ്ങള്‍ നല്കി വിജ്ഞാനം അളക്കുന്ന രീതി കൊണ്ടുവരും. വിഷയത്തെക്കുറിച്ച് നല്ല അറിവുണ്ടാകുകയും മനസ്സ് ചെലുത്തി ഉത്തരങ്ങള്‍ എഴതുകയും ചെയ്യണം. ബി ടെക് പഠനകാലം മുഴുവന്‍ 20 വിദ്യാര്‍ഥികളുടെ ചുമതല ഒരു അധ്യാപകന് നല്‍കും.
വിദ്യാര്‍ഥികളുമായി കൂടുതല്‍ ഇടപെടുന്നതിനും അവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനും ഒരു അധ്യാപകന്റെ സേവനം ഇതിലൂടെ ലഭ്യമാകും. തെരഞ്ഞെടുക്കപ്പെട്ട 150 കോളേജുകളില്‍ എന്‍ജിനീയറിംഗ് പഠനത്തിലേക്ക് വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളുന്നതിനുള്ള പരിശീലനം സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: