ന്യൂദല്‍ഹി: സുപ്രീം കോടതിയിലെ അടുത്ത ചീഫ് ജസ്റ്റിസാകുന്ന ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് നീതിന്യായ രംഗത്ത് നാലു പതിറ്റാണ്ടിന്റെ പരിചയമാണുള്ളത്. 1953 ഒക്ടോബര്‍ മൂന്നിന് ജനിച്ച അദ്ദേഹം 77 ഫെബ്രുവരി 14നാണ് ഒഡീഷയില്‍ അഭിഭാഷകനായത്.
ഹൈക്കോടതിയിലും സര്‍വ്വീസ് ട്രൈബ്യൂണലിലും അഭിഭാഷകനായി. 96ല്‍ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി. പിന്നെ മധ്യപ്രദേശിലേക്ക് മാറ്റം. 97 ഡിസംബര്‍ 19ന് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി. 2009 ഡിസംബറില്‍ പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2010 മെയ് വരെ അവിടെത്തുടര്‍ന്നു. ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി.
2011 ഒക്ടോബര്‍ പത്തിനാണ് സുപ്രീം കോടതി ജഡ്ജിയായത്. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ജെ. എസ്. ഖേഹര്‍ വിരമിക്കുന്നതോടെ ചീഫ് ജസ്റ്റിസാകുന്ന ദീപക് മിശ്രക്ക് 14 മാസം ലഭിക്കും. മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ തടയണമെന്ന ഹര്‍ജി തള്ളിയ ബെഞ്ചിലെ അംഗമായിരുന്നു. തുടര്‍ന്ന് വധഭീഷണികള്‍ ലഭിച്ചിരുന്നു.
നിര്‍ഭയ കേസിലെ നാലു പ്രതികള്‍ക്കുള്ള വധശിക്ഷ ശരിവെച്ച മൂന്നംഗ ബെഞ്ചില്‍ അംഗമായിരുന്നു. 90 സപ്തംബര്‍ മുതല്‍ 91 നവംബര്‍ വരെ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് രംഗനാഥ മിശ്രയുടെ അനന്തരവനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: