പാറ്റ്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് നേടി. 131 എംഎല്‍എമാര്‍ നിതീഷ്കുമാറിനെ അനുകൂലിച്ച് വോട്ട് ചെയ്തു. നിയമസഭയുടെ പ്രത്യേക സമ്മേളനം ചേര്‍ന്നാണ് വിശ്വാസ വോട്ടെടുപ്പ് നടത്തിയത്.
കേവല ഭൂരിപക്ഷത്തിന് 122 സീറ്റു വേണ്ട ബിഹാർ നിയമസഭയിൽ ബിജെപിയുടെ പിന്തുണയോടെ ഒമ്പത് എംഎൽഎമാരുടെ അധികം പിന്തുണ നിതീഷ് നേടി. ബിഹാറിന്റെ വികസനത്തിൽ മാത്രമായിരിക്കും സർക്കാരിന്റെ ശ്രദ്ധയെന്ന് വിശ്വാസവോട്ടെടുപ്പിന് ശേഷം നിതീഷ് പ്രതികരിച്ചു. രാവിലെ 11നാണ് നിതീഷ് കുമാർ സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് ആരംഭിച്ചത്. 131 എംഎൽഎമാർ നിതീഷ് കുമാറിന് അനുകൂലമായി വോട്ട് ചെയ്തു. അതേസമയം, 108 എംഎൽഎമാർ എതിർത്ത് വോട്ട് ചെയ്തു. പ്രതീക്ഷിച്ചതിനേക്കാൾ പിന്തുണയാണ് നിതീഷ് നേടിയത്.243 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 122 സീറ്റാണ്.
മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി സുശീല്‍ കുമാറും പങ്കെടുത്ത ഹ്രസ്വമായ കാബിനറ്റ് യോഗത്തിലാണ് പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചത്. മുന്‍ മന്ത്രിസഭ ഈമാസം 28 മുതല്‍ ഓഗസ്റ്റ് മൂന്നുവരെ നടത്താന്‍ നിശ്ചയിച്ചിരുന്ന വര്‍ഷകാല സമ്മേളനം റദ്ദാക്കാനും തീരുമാനിച്ചു. ബിജെപിയുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചതിനെത്തുടര്‍ന്നു രണ്ടു ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: