തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന ഓഫീസ് ആക്രമിച്ചപ്പോള്‍ അക്രമികളെ നേരിട്ടത് ഒരു പോലീസുകാരന്. ഇയാള്‍ക്ക് അക്രമികളുടെ മര്‍ദ്ദനത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ഇദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമം നോക്കിനിന്ന മറ്റ് രണ്ട് പോലീസുകാരെ സസ്പെന്റ് ചെയ്തിട്ടുണ്ട്.
സിപിഎം നേതാക്കളാണ് ആക്രമിച്ചതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രതിന് അടക്കമുള്ളവര്‍ അക്രമി സംഘത്തിലുണ്ടായിരുന്നു. മ്യൂസിയം എസ്ഐ അടക്കം അഞ്ച് പേര് ഉണ്ടായിരുന്നുവെങ്കിലും ഒരു സിവില്‍ പൊലീസ് ഓഫീസര്‍ മാത്രമാണ് അക്രമികളെ തടയാന്‍ ശ്രമിച്ചത്. അക്രമികള്‍ വന്ന ബൈക്കിന്റെ നമ്പര്‍ ശേഖരിക്കാന്‍ ശ്രമിച്ച അദ്ദേഹത്തെ അക്രമികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഈ സമയം മറ്റ് പൊലീസുകാര്‍ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. പതിനഞ്ചു മിനിറ്റോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമികള്‍ മടങ്ങിയത്.
ആക്രമണം പാര്‍ലമെന്റിന് ഉന്നയിക്കുമെന്ന് രാജീവ് ചന്ദ്രശേഖരന് എം.പി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: