തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ വധിക്കുവാനുള്ള സിപിഎം നേതൃത്വത്തിന്റെ ഗൂഢാലോചനയാണ് ബിജെപി സംസ്ഥാന കാര്യലയത്തിനു നേരെയുണ്ടായ ആക്രമണമെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. തുടര്‍ച്ചയായി ബിജെപിക്കു നേരെ സിപിഎം ആക്രമണം നടത്തുന്നുണ്ട്.
സംസ്ഥാനത്ത് ക്രമസമാധാനനില പാടെ തകര്‍ന്നിരിക്കുന്നു. മുഖ്യമന്ത്രി ഈ വിഷയത്തില്‍ എന്ത് പറയുമെന്നറിയാന്‍ ബിജെപി കാത്തിരിക്കുകയാണ്. ആക്രമികളാരെന്ന് പകല്‍പോലെ വ്യക്തമായ സാഹചര്യത്തില്‍ അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ കോടിയേരി ബാലകൃഷ്ണന് തയ്യാറാണോ രമേശ് ചോദിച്ചു.
ജില്ലാ സംസ്ഥാന നേതാക്കള്‍ ആയുധമെടുക്കുമ്പോള്‍ അത് സംസ്ഥാന നേതാക്കളുടെ അറിവോടെയാണെന്ന് വ്യക്തമാണ്. സിപിഎം നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ജനാധിപത്യ കേരളം ഒന്നടങ്കം പ്രതിഷേധിക്കണം.
സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പോലീസിന് ആയില്ലെങ്കില്‍ കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ ആ ജോലിക്ക് പ്രാപ്തരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മരാര്‍ജി ഭവനു പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ കഴിഞ്ഞ രാത്രി കാര്യലയത്തില്‍ പോലീസ് സംരക്ഷണമുണ്ടായിരുന്നുവെന്നും അതിനാല്‍ പോലീസുമായി ചേര്‍ന്നു സിപിഎം നടത്തിയ ഗൂഢാലോചനയാണിതെന്നും സംശയിക്കുന്നു.
പോലീസുകാരാണ് അക്രമികള്‍ക്കു ഓഫീസിന്റെ ഗേയിറ്റ് തുറന്നു കൊടുത്തത്. ആകെ ഒരു പോലീസുകാരന് മാത്രമാണ് അക്രമികളെ തടയാന്‍ ശ്രമിക്കുന്നത് അദ്ദേഹത്തിനു പരിക്കേറ്റിടുണ്ടെന്നും മറ്റുള്ളവര്‍ നോക്കി നില്‍ക്കുകയായിരുന്നുവെന്നും എം.ടി രമേശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: