ന്യൂദല്‍ഹി: ഇന്ത്യയില്‍ വാഹനാപകടനിരക്ക് ഭീതിദമാം വിധം വര്‍ദ്ധിക്കുന്നതായി കണക്കുകള്‍. 4 ലക്ഷം വാഹനാപകടങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഏകദേശം 1.5 ലക്ഷം പേരുടെ ജീവനാണ് നിരത്തുകളില്‍ പൊലിയുന്നത്. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഈ ഞെട്ടിക്കുന്ന കണക്കുകള്‍ വെളിപ്പെടുത്തിയത്. ലോക്സഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ വാഹനാപകടങ്ങളുടെ എണ്ണം നാലുശതമാനമായാണ് വര്‍ധിച്ചത്. രാജ്യത്ത് 30 ശതമാനം വ്യാജ ഡ്രൈവിങ് ലൈസന്‍സുകളുണ്ടെന്നും ഗഡ്കരി വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: