തിരുവനന്തപുരം: കോവളം കൊട്ടാരം കൈമാറുന്നതിന് പിന്നിൽ രാഷ്ട്രീയ അഴിമതിയെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരൻ. മന്ത്രിസഭാ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയെന്നും സുധീരൻ പറഞ്ഞു.
സ്വകാര്യ ഗ്രൂപ്പിന്റെ താത്പര്യം അനുസരിച്ച് സർക്കാർ നിയമോപദേശം ഉണ്ടാക്കിയെന്നും സുധീരന് പറഞ്ഞു. കോവളം കൊട്ടാരത്തിന്റെയും 4.13 ഹെക്ടർ സ്ഥലത്തിന്റെയും കൈവശാവകാശം രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള ആര്‍പി ഗ്രൂപ്പിന് കൈമാറാനാണ് മന്ത്രിസഭാ തീരുമാനമെടുത്തത്.
ഇക്കാര്യം പുനഃപരിശോധിക്കാൻ തീരുമാനിക്കുകയാണെങ്കിൽ സിവിൽ കേസ് ഫയൽ ചെയ്യാനുള്ള സംസ്ഥാന സർക്കാരിന്റെ അവകാശം നിലനിർത്തിക്കൊണ്ടാണ് കൈവശാവകാശം വിട്ടുകൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: